പ്രതീകാത്മക ചിത്രം 
Business

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം; ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി, വിശദാംശങ്ങള്‍ 

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. വിവിധ പദ്ധതികളുടെ പലിശനിരക്കില്‍ 20 മുതല്‍ 110 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവിലേക്കുള്ള പലിശനിരക്കാണ് പരിഷ്‌കരിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 10 മുതല്‍ 30 ബേസിക്  പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്.

മുതിര്‍ന്ന പൗരന്മാരുടെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയുടെ പലിശനിരക്ക് 7.6 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമാക്കി ഉയര്‍ത്തി. ഏഴു ശതമാനമാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പുതുക്കിയ പലിശനിരക്ക്. നേരത്തെ ഇത് 6.8 ശതമാനമായിരുന്നു. കിസാന്‍ വികാസ് പത്രയുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഏഴുശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ്  ഉയര്‍ത്തിയത്. 

ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്കും ഉയര്‍ത്തിയിട്ടുണ്ട്. ഒന്നും മൂന്നും അഞ്ചും വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് ഉയര്‍ത്തിയത്.110 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. അതേസമയം സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സേവിങ്‌സ് ഡെപ്പോസിറ്റ് എന്നിവയുടെ പലിശനിരക്കില്‍ മാറ്റമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT