പ്രതീകാത്മക ചിത്രം 
Business

'രണ്ടുമണിക്കൂറിനകം മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കും'; സന്ദേശത്തില്‍ വിശദീകരണവുമായി കേന്ദ്രം 

രണ്ടു മണിക്കൂറിനുള്ളില്‍ മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കും എന്ന് ഭീഷണിപ്പെടുത്തി വ്യാജ കോള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടു മണിക്കൂറിനുള്ളില്‍ മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കും എന്ന് ഭീഷണിപ്പെടുത്തി വ്യാജ കോള്‍. വ്യക്തികളെ തട്ടിപ്പിന് ഇരയാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജ കോളുകളില്‍ വീഴരുതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇത്തരം വ്യാജ കോളുകള്‍ ലഭിക്കുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഉപയോക്താവിനെയും വിളിക്കാറില്ലെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വിശദീകരിച്ചു. അത്തരം വ്യാജ കോളുകള്‍ വന്നാല്‍ ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണം. വ്യക്തിഗത വിവരങ്ങള്‍ ഒരു കാരണവശാലും നല്‍കാന്‍ തയ്യാറാവരുതെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇത്തരത്തില്‍ കോളുകള്‍ വന്നാല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ വിളിച്ച് കോളിന്റെ ആധികാരികത ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലായ https://cybercrime.gov.in.ല്‍ കയറി റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കരുതെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. ടെലി കമ്മ്യൂണിക്കേഷന്‍ സെക്ടറുമായി ബന്ധപ്പെട്ട് നയങ്ങള്‍ക്ക് രൂപം നല്‍കുന്നതും ചട്ടക്കൂട് തയ്യാറാക്കുന്നതും ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT