ഇപിഎഫ്ഒ/ ഫയല്‍ ചിത്രം 
Business

മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; ഇപിഎഫ് പലിശ 8.25 ശതമാനമാക്കി ഉയര്‍ത്തി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.25 ശതമാനമാക്കി ഉയര്‍ത്താന്‍ ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റ് ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.25 ശതമാനമാക്കി ഉയര്‍ത്താന്‍ ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റ് ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. ധനമന്ത്രാലയം ശുപാര്‍ശ അംഗീകരിച്ചാല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പലിശനിരക്കാണ് ഇപിഎഫ്ഒ ഉയര്‍ത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ വര്‍ഷം 8.15 ശതമാനമായിരുന്നു പലിശ. 2021-22 സാമ്പത്തിക വര്‍ഷം 8.10 ശതമാനമായിരുന്നു പലിശ. ഇതാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.15 ശതമാനമാക്കി ഉയര്‍ത്തിയത്. 2023 മാര്‍ച്ചിലാണ് 8.15 ശതമാനമാക്കി ഉയര്‍ത്താന്‍ ഇപിഎഫ്ഒ തീരുമാനിച്ചത്. 2022 മാര്‍ച്ചില്‍ പലിശനിരക്ക് 8.10 ശതമാനമാക്കി കുറയ്ക്കാന്‍ ഇപിഎഫ്ഒ തീരുമാനിക്കുകയായിരുന്നു. 1977-78 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. അന്ന് എട്ടു ശതമാനമായിരുന്നു പലിശനിരക്ക്.

പുനഃസംഘടിപ്പിച്ച കേന്ദ്ര ട്രസ്റ്റ് ബോര്‍ഡിന്റെ പ്രഥമ യോഗമാണ് കഴിഞ്ഞദിവസം ചേര്‍ന്നത്. തൊഴില്‍മന്ത്രി ഭൂപേന്ദ്രയാദവ് അധ്യക്ഷനായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT