ന്യൂഡല്‍ഹി: 2024 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വിവിധ വെബ്സൈറ്റുകളിൽ നിന്നായി 28,000 യുആര്‍എല്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇവ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
ഖലിസ്ഥാന്‍ അനുകൂല വിഘടനവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവ, വിദ്വേഷ പ്രസംഗം, ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും ഭീഷണിയായി കണക്കാക്കുന്ന ഉള്ളടക്കം അടങ്ങിയവ എന്നി യുആര്‍എല്ലുകളാണ് ബ്ലോക്ക് ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 69എ വകുപ്പ് അനുസരിച്ചാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. രാജ്യത്തിന് ഹാനികരമാണെന്ന് വിശ്വസിക്കുന്ന വിവരങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതാണ് ഈ വകുപ്പ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്‌സ്ബുക്ക്, എക്‌സ് എന്നി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഏറ്റവുമധികം യുആര്‍എല്ലുകള്‍ നീക്കം ചെയ്യല്‍ നേരിട്ടത്. ഫെയ്‌സ്ബുക്ക്, എക്‌സ് പ്ലാറ്റ്ഫോമുകളില്‍ 10,000 വീതം യുആര്‍എല്ലുകളാണ് ബ്ലോക്ക് ചെയ്തത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുള്‍പ്പെടെയുള്ള മറ്റു പ്ലാറ്റ്‌ഫോമുകളിലും ഗണ്യമായ എണ്ണം യുആര്‍എല്ലുകള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021 മുതല്‍ ഖലിസ്ഥാന്‍ റഫറണ്ടവുമായി ബന്ധപ്പെട്ട് ഏകദേശം 10,500 യുആര്‍എല്ലുകളാണ് ബ്ലോക്ക് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates