എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌ 
Business

കോര്‍പ്പറേറ്റ് ചരിത്രത്തിലെ വലിയ ഇടപാട്; എച്ച്ഡിഎഫ്‌സി ബാങ്ക്- എച്ച്ഡിഎഫ്‌സി ലയനത്തിന് അംഗീകാരം, 18 ലക്ഷം കോടി ആസ്തി 

പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും തമ്മിലുള്ള ലയനത്തിന് അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും തമ്മിലുള്ള ലയനത്തിന് അംഗീകാരം. രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചുമാണ് ലയന നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ഇനി റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ വിവിധ റെഗുലേറ്ററി ഏജന്‍സികളുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ലയനനടപടി പൂര്‍ത്തിയാവുകയുള്ളൂ.

ഏപ്രില്‍ നാലിനാണ് എച്ച്ഡിഎഫ്‌സിയെ ഏറ്റെടുക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് തീരുമാനിച്ചത്. 4000 കോടി ഡോളറിന് ഏറ്റെടുക്കാനാണ് ഇരുവിഭാഗവും സമ്മതിച്ചത്. ഇരുകമ്പനികളും ഒന്നാകുന്നതോടെ മൊത്തം ആസ്തി 18ലക്ഷം കോടി രൂപയായി ഉയരും. 8.36 കോടി രൂപയാണ് എച്ചഡിഎഫ്‌സി ബാങ്കിന്റെ മാത്രം ആസ്തി. 2024 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തോടെ ലയന നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. 

ഇടപാട് പൂര്‍ത്തിയാവുന്നതോടെ പൂര്‍ണമായി പൊതു ഓഹരിപങ്കാളിത്തമുള്ള ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്ക് മാറും. ബാങ്കില്‍ എച്ച്ഡിഎഫ്‌സിയുടെ ഓഹരി പങ്കാളിത്തം 41 ശതമാനമായി മാറും. എച്ച്ഡിഎഫ്‌സിയുടെ ഓരോ ഓഹരിയുടമയ്ക്കും 25 ഓഹരിയ്ക്ക് 42 എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി വീതം ലഭിക്കും.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

SCROLL FOR NEXT