വാട്‌സ്ആപ്പ്  പ്രതീകാത്മക ചിത്രം
Business

ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് മറ്റംഗങ്ങള്‍ അറിയാതെ എക്‌സിറ്റ് ആകാന്‍ കഴിയുമോ? കഴിയും, വാട്‌സ്ആപ്പ് ഇതിനായി സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

നേരത്തെ ഏതെങ്കിലും അംഗങ്ങള്‍ ഗ്രൂപ്പ് വിട്ടാല്‍ എല്ലാവര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് കാണാമായിരുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മറ്റുള്ളവര്‍ അറിയാതെ തന്നെ ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും.

മറ്റുള്ളവര്‍ അറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം

സ്‌റ്റെപ്പ് 1- ആദ്യം നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക

സ്‌റ്റെപ്പ് 2: ഗ്രൂപ്പ് ചാറ്റ് തുറക്കുക,നിങ്ങള്‍ക്ക ഏത് ഗ്രൂപ്പില്‍ നിന്നാണോ എക്‌സിറ്റ് ആകേണ്ടത് ആ ഗ്രൂപ്പ് തെരഞ്ഞെടുക്കുക

ഘട്ടം 3: ഗ്രൂപ്പ് സെറ്റിങ്‌സ് തുറക്കുക, ഗ്രൂപ്പിന്റെ പേരിന് മുകളില്‍ ടാപ്പ് ചെയ്യുക, ഗ്രൂപ്പ് ഇന്‍ഫോ സെറ്റിങ്‌സ് തുറക്കുക,

ഘട്ടം 4: ലീവ് ഗ്രൂപ്പ് സെല്ക്ട് ചെയ്യുക

ഘട്ടം 5: സൈലന്റ് എക്‌സിറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ഇങ്ങനെ ചെയ്യുന്നതിലൂടെ അഡ്മിന്‍മാര്‍ക്ക് മാത്രമേ നിങ്ങള്‍ എക്‌സിറ്റ് ആയ വിവരം അറിയാന്‍ കഴിയൂ. സൈലന്റ് എക്‌സിറ്റ് ഓപ്ഷന്‍ ചില വേര്‍ഷനുകളില്‍ മാത്രമെ ഗ്രൂപ്പ് അഡ്മിന്‍മാരെ മാത്രമേ അറിയിക്കൂ, എല്ലാ അംഗങ്ങളെയും അറിയിക്കില്ല. നിങ്ങളുടെ വാട്ട്സ്ആപ്പ് പതിപ്പ് ഇതുവരെ ഈ ഓപ്ഷന്‍ കാണിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യുക.

How to exit WhatsApp groups without other members knowing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

'ലോക'യുടെ വിജയത്തോടെ താരങ്ങള്‍ പേടിയില്‍; ആ നടന്‍ ഉപേക്ഷിച്ചത് അഞ്ച് സിനിമകള്‍: ജീത്തു ജോസഫ്

എം.ഫാം കോഴ്‌സ്: താത്ക്കാലിക മോപ് - അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഇതുവരെ റീഫണ്ടായി നല്‍കിയത് 827 കോടി രൂപ; പകുതി ബാഗേജുകളും തിരിച്ചുനല്‍കി ഇന്‍ഡിഗോ

SCROLL FOR NEXT