പണപ്പെരുപ്പനിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ (inflation) ഫയൽ
Business

ആര്‍ബിഐ വീണ്ടും പലിശ കുറയ്ക്കുമോ?; പണപ്പെരുപ്പനിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍

മെയില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പനിരക്ക് (inflation) കുറയുന്നു. മെയില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ എത്തി. 0.39 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. ഇതോടെ വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്.

2024 മാര്‍ച്ചിലാണ് ഇതിന് മുന്‍പ് കുറഞ്ഞ പണപ്പെരുപ്പനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 0.26 ശതമാനമായിരുന്നു പലിശനിരക്ക്. ഏപ്രിലില്‍ 0.85 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ ഇടിവാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണം. ഭക്ഷ്യവസ്തുക്കളുടെ സൂചിക അനുസരിച്ച് മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് മെയില്‍ വിലക്കയറ്റത്തിലുള്ള വര്‍ധന 1.72 ശതമാനം മാത്രമാണ്. ഏപ്രിലില്‍ ഇത് 2.55 ശതമാനമായിരുന്നു.

ഭക്ഷ്യവസ്തുക്കളില്‍ പച്ചക്കറിയുടെ വില ഗണ്യമായി താഴ്ന്നതാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്. പച്ചക്കറികളുടെ വിലയില്‍ മെയില്‍ 21.62 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ഇത് 18.26 ശതമാനമായിരുന്നു. പയറുവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വില ഗണ്യമായാണ് താഴ്ന്നത്. ഇതാണ് വിലയില്‍ മൊത്തത്തില്‍ പ്രതിഫലിച്ചത്. കൂടാതെ, നിര്‍മ്മിതോല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പം ഏപ്രിലിലെ 2.62 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍ 2.04 ശതമാനമായി കുറഞ്ഞു. ഇന്ധന, വൈദ്യുതി വിലയും കുറഞ്ഞു. മെയില്‍ 2.27 ശതമാനമായാണ് കുറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT