Income tax return filing പ്രതീകാത്മക ചിത്രം
Business

റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം, സമയപരിധി കഴിഞ്ഞാല്‍ നിരവധി പ്രത്യാഘാതങ്ങള്‍; അറിയാം വിശദമായി

2025-25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: 2025-25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 31 ആണ് അവസാന തീയതി. നിശ്ചിത തീയതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ നിന്ന് 5000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്.

ബിസിനസ് വരുമാനമുള്ളവരൊഴികെ ആദായനികുതി നല്‍കാന്‍ ബാധ്യസ്ഥരായ എല്ലാ നികുതിദായകര്‍ക്കും ജൂലൈ 31 വരെ പിഴ കൂടാതെ റിട്ടേണ്‍ സമര്‍പ്പിക്കാം. ജൂലൈ 31നകം ഫയല്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് 2026 ഡിസംബര്‍ 31 വരെ ബിലേറ്റഡ് റിട്ടേണ്‍ (Belated Return) സമര്‍പ്പിക്കാന്‍ അവസരമുണ്ട്. എന്നാല്‍ വൈകി ഫയല്‍ ചെയ്യുന്നത് അധിക നികുതിക്കും പിഴകള്‍ക്കും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിശ്ചിത തീയതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സെക്ഷന്‍ 234F പ്രകാരം 5,000 രൂപ വരെ ലേറ്റ് ഫയലിങ് ഫീ നല്‍കേണ്ടി വരും. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഈ പിഴ 1,000 രൂപയാണ്. ഇതിനുപുറമെ, കുടിശ്ശികയുള്ള നികുതി തുകയ്ക്ക് പലിശയും നല്‍കണം. അവസാന തീയതി കഴിഞ്ഞാല്‍ ടാക്‌സ് റീഫണ്ടുകള്‍ (Tax Refund) ക്ലെയിം ചെയ്യാനുള്ള അവസരം നഷ്ടമായേക്കാം. ഡിസംബര്‍ 31-ന് ശേഷം സമര്‍പ്പിക്കേണ്ടി വരുന്ന അപ്ഡേറ്റഡ് റിട്ടേണ്‍ വഴി റീഫണ്ട് ആവശ്യപ്പെടാന്‍ കഴിയില്ല.

ബാങ്കുകള്‍ ലോണ്‍ അനുവദിക്കുന്നതിനും എംബസികള്‍ വീസ നല്‍കുന്നതിനും വരുമാന തെളിവായി ഏറ്റവും പുതിയ ഐടിആര്‍ ആവശ്യപ്പെടാറുണ്ട്. വൈകി ഫയല്‍ ചെയ്യുന്നത് ഇത്തരം അപേക്ഷകളെ സാരമായി ബാധിക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കും കൂടുതല്‍ പരിശോധനകള്‍ക്കും കാരണമായേക്കാം.

itr filing deadline 2026, details

ജയിലിൽ നിന്ന് സത്യപ്രതിജ്ഞ, ചരിത്രം കുറിച്ച് സു​ഗതൻ; സംസ്ഥാനത്ത് ആദ്യം

'ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍'; നടനെതിരെ മഹാരാഷ്ട്ര മന്ത്രി

പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം; പ്രതി പിടിയിൽ

കിടക്ക, ബെഡ്ഷീറ്റ്, ടവല്‍, തലയണ..; എല്ലാം 'അടിച്ചുമാറ്റി', റെയിൽവേയ്ക്ക് നഷ്ടം 104.51 കോടി

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രി?; എതിര്‍പ്പില്ലെന്ന് ബോര്‍ഡ്