ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഛിന്നഗ്രഹം എത്തുന്നു എക്‌സ്
Business

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോളം വലുപ്പം; ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഛിന്നഗ്രഹം എത്തുന്നു

ഏകദേശം 260 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോളം വലുപ്പമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭൂമിയെ ലക്ഷ്യംവെച്ച് കൂറ്റന്‍ ഛിന്നഗ്രഹം എത്തുന്നതായി നാസ. 2024 എംടി1 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതായും നാസ മുന്നറിയിപ്പില്‍ പറയുന്നു. ഏകദേശം 260 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയോളം വലുപ്പമുണ്ട്.

ജൂലൈ 8 ന് ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്ത്, ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെ കൂടി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഭൂമിക്കും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ നാലിരട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്രയും വലുപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ കാര്യമായ നാശനഷ്ടം വരുത്തിയേക്കാം. ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും നിരീക്ഷിക്കുന്ന നാസയുടെ നിയര്‍-എര്‍ത്ത് ഒബ്ജക്റ്റ് ഒബ്‌സര്‍വേഷന്‍സ് പ്രോഗ്രാമാണ് 2024 എംടി1 നെ കണ്ടെത്തിയത്.

നിലവില്‍, കാലിഫോര്‍ണിയയിലെ പസഡെനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) ഛിന്നഗ്രഹത്തിന്റെ പാത സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഛിന്നഗ്രഹത്തിന്റെ സ്ഥാനം, വേഗത, ഭൂമിയില്‍ നിന്നുള്ള ദൂരം എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും നല്‍കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

SCROLL FOR NEXT