ഫയല്‍ ചിത്രം 
Business

ഗെയിമില്‍ സൈന്‍ അപ്പ് ചെയ്ത കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ 'ചോര്‍ത്തി'; മൈക്രോസോഫ്റ്റിന് 165 കോടി രൂപ പിഴ

കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റിന് പിഴ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റിന് പിഴ. മാതാപിതാക്കളെ അറിയിക്കാതെ കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചതിന് 165 കോടി രൂപ പിഴ ഒടുക്കാന്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്‌സ്‌ബോക്‌സ് ഗെയിമിങ് സിസ്റ്റത്തില്‍ സൈന്‍ അപ്പ് ചെയ്ത കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ മൈക്രോസോഫ്റ്റ് ശേഖരിച്ചതായാണ് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കണ്ടെത്തിയത്. ഇത് കുട്ടികളുടെ സ്വകാര്യത സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ചാണ് നടപടി. 165 കോടി രൂപ പിഴ ഒടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

എക്‌സ്‌ബോക്‌സ് ഗെയിമിങ് സിസ്റ്റം ഉപയോഗിക്കുന്ന കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ മൈക്രോസോഫ്റ്റ് സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ ചിത്രം, ബയോമെട്രിക്, ആരോഗ്യ വിവരങ്ങള്‍ ഉപയോഗിച്ച് അവതാര്‍ സൃഷ്ടിക്കുന്നതും കുട്ടികളുടെ സ്വകാര്യത സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

പ്രമേഹ രോ​ഗികൾ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

SCROLL FOR NEXT