എന്‍വിഡിയ ഫയൽ
Business

ആപ്പിളിനെ മറികടന്ന് എന്‍വിഡിയ; ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനി

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ലോകത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ലോകത്തെ രണ്ടാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ബുധനാഴ്ച അപ്രതീക്ഷിത നിലവാരത്തിലേക്ക് കമ്പനിയടെ ഓഹരി വില ഉയര്‍ന്നതാണ് ആപ്പിളിനെ മറികടന്ന് മുന്നേറാന്‍ എന്‍വിഡിയയെ സഹായിച്ചത്. നിലവില്‍ 3 ലക്ഷം കോടി ഡോളറിന് മുകളിലാണ് കമ്പനിയുടെ വിപണി മൂല്യം.

കൂടുതല്‍ വ്യക്തിഗത നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഓഹരി വിഭജനത്തിന് കമ്പനി തയ്യാറെടുക്കുകയാണ്. നാളെ ഇത് പ്രാബല്യത്തില്‍ വരും. ഇത് കമ്പനിയുടെ വിപണി മൂല്യം ഇനിയും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007ല്‍ ഐഫോണ്‍ അവതരിപ്പിച്ചതിന് പിന്നാലെ ദീര്‍ഘകാലമായി ആപ്പിളിന് ഉണ്ടായിരുന്ന ആധിപത്യമാണ് എന്‍വിഡിയ മറികടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ എന്‍വിഡിയ ഓഹരി 5.2 ശതമാനമാണ് ഉയര്‍ന്നത്. ഓഹരിക്ക് 1,224 ഡോളര്‍ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. 3.012 ലക്ഷം കോടി ഡോളറാണ് എന്‍വിഡിയയുടെ വിപണി മൂല്യം. ആപ്പിളിന്റേത് 3.003 ലക്ഷം കോടി ഡോളറാണ്. അതേസമയം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് നിലനിര്‍ത്തി. 3.15 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT