പ്രതീകാത്മക ചിത്രം  
Business

വ്യവസ്ഥകള്‍ പാലിച്ചില്ല; പുതിയ നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് വിലക്ക്

പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍ എന്നിവയില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ വിലക്കി ആര്‍ബിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍ എന്നിവയില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ വിലക്കി ആര്‍ബിഐ. മാര്‍ച്ച് ഒന്ന് മുതലാണ് ഇത് ബാധകമാകുക എന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

2024 ഫെബ്രുവരി 29 ന് ശേഷം ബാങ്കിന്റെ പരിധിയിലുള്ള ഉപഭോക്തൃ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍ എന്നിവയില്‍ പുതിയ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ നടത്തുന്നതില്‍ നിന്നാണ് പേടിഎം പേയ്മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയിരിക്കുന്നത്. സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്നും ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം പലിശ, ക്യാഷ് ബാക്ക്, റീഫണ്ട് എന്നിവ ഏത് സമയത്തും ക്രെഡിറ്റ് ചെയ്യാവുന്നതാണ്. നിലവിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് പണം കൈമാറ്റത്തിന് തടസ്സമില്ല.സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള അക്കൗണ്ടുകളില്‍ നിന്ന് യാതൊരു നിയന്ത്രണവുമില്ലാതെ ബാലന്‍സ് ഉള്ള തുക പിന്‍വലിക്കാനോ ഉപയോഗിക്കാനോ ഉപഭോക്താക്കള്‍ക്ക് അനുമതിയുണ്ടെന്നും കേന്ദ്രബാങ്ക് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT