സെന്‍സെക്‌സ് 73,000 പോയിന്റിലും താഴെ പ്രതീകാത്മക ചിത്രം
Business

ഒറ്റയടിക്ക് ഇടിഞ്ഞത് 500 പോയിന്റ്, സെന്‍സെക്‌സ് 73000ലും താഴെ; എണ്ണ കമ്പനികള്‍ക്ക് നഷ്ടം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. 500 പോയിന്റ് ഇടിഞ്ഞതോടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 73,000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു.

പൊതു തെരഞ്ഞെടുപ്പും എണ്ണവില ഉയര്‍ന്നതും ഉള്‍പ്പെടെ വിവിധ കാരണങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വലിയതോതില്‍ വില്‍പ്പന നടത്തുന്നതാണ് വിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഈമാസം ഇതുവരെ ഓഹരികള്‍ വിറ്റഴിച്ച് 15000 കോടിയിലേറെ രൂപയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പുറത്തേയ്ക്ക് ഒഴുക്കിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങികൂട്ടുന്നുണ്ടെങ്കിലും വില്‍പ്പന സമ്മര്‍ദ്ദത്തെ ബാലന്‍സ് ചെയ്യാന്‍ പര്യാപ്തമല്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

എണ്ണ, പ്രകൃതിവാതക കമ്പനികളും കണ്‍സ്ട്രക്ഷന്‍ കമ്പനികളുമാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം മികച്ച മാര്‍ച്ച് പാദ ഫലങ്ങളെ തുടര്‍ന്ന് വാഹന നിര്‍മ്മാണ കമ്പനികള്‍ നേട്ടം ഉണ്ടാക്കി. ഹീറോ മോട്ടോ കോര്‍പ്പ് അഞ്ചുശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT