share market down പ്രതീകാത്മക ചിത്രം
Business

ഒലിച്ചുപോയത് 5.77 ലക്ഷം കോടി രൂപ, കൂപ്പുകുത്തി സെന്‍സെക്‌സ്; 900 പോയിന്റിന്റെ നഷ്ടം, അറിയാം അഞ്ചു കാരണങ്ങള്‍?

ഉച്ചവരെ വലിയ ചലനമില്ലാതിരുന്ന ഓഹരി വിപണി ക്ലോസിങ്ങിനോടടുത്തപ്പോള്‍ കനത്ത ഇടിവ് നേരിട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഉച്ചവരെ വലിയ ചലനമില്ലാതിരുന്ന ഓഹരി വിപണി ക്ലോസിങ്ങിനോടടുത്തപ്പോള്‍ കനത്ത ഇടിവ് നേരിട്ടു. ഒടുവില്‍ ബിഎസ്ഇ സെന്‍സെക്‌സ് 893 പോയിന്റ് നഷ്ടത്തോടെയും നിഫ്റ്റി 279 പോയിന്റ് ഇടിവോടെയുമാണ് ക്ലോസ് ചെയ്തത്. നിക്ഷേപകരുടെ ആസ്തിയില്‍ നിന്ന് 5.77 ലക്ഷം കോടിയാണ് ഒലിച്ചുപോയത്.

കഴിഞ്ഞയാഴ്ച വലിയ മുന്നേറ്റം കാഴ്ച വെച്ച സെന്‍സെക്‌സ് 76,200ലേക്കാണ് കൂപ്പുകുത്തിയത്. നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 23,850 ലെവലിന് താഴെ പോയി. ഇന്‍ഫോസിസ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ബിഇഎല്‍, അദാനി പോര്‍ട്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഏകദേശം 3.5 ശതമാനത്തിന്റെ ഇടിവാണ് ഈ കമ്പനികള്‍ നേരിട്ടത്. ആഗോള വിപണികള്‍ നഷ്ടം നേരിട്ടത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

ഇതിന് പുറമേ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമെന്ന സൂചനകളും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഇത്തരത്തില്‍ പലിശനിരക്ക് കൂട്ടിയാല്‍ അത് ഡോളര്‍ ശക്തിപ്പെടാന്‍ ഇടയാക്കും. അങ്ങനെ വന്നാല്‍ രൂപ വീണ്ടും ദുര്‍ബലമാകുമെന്ന ചിന്തകളും വിപണിയില്‍ പ്രതിഫലിച്ചു.

ഐടി ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദവും വിപണിയെ സ്വാധീനിച്ചു. ടെക്‌നോളജി രംഗത്ത് എഐ പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും ഐടി കമ്പനികളുടെ വരുമാനത്തില്‍ ഉണ്ടായ ഇടിവുമാണ് ഐടി ഓഹരികളെ ബാധിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും ഓഹരി വിപണിയെ നേരിട്ടു ബാധിച്ചു. കഴിഞ്ഞയാഴ്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഉണ്ടായ ലാഭമെടുപ്പും വിപണിയില്‍ പ്രതിഫലിച്ചു.

Sensex settles 900 pts lower, Nifty closes below 23,850: Global sell-off among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റിനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

അന്ന് ചിദംബരം വെറും'ബാലന്‍'; ആ സംവിധാകരെ ഓര്‍മ്മിപ്പിച്ചു; മലയാള സിനിമയുടെ പുതിയ മുഖം: സത്യന്‍ അന്തിക്കാട്

മൈ​ഗ്രെയിൻ ഉള്ളപ്പോൾ കാപ്പി കുടിക്കാമോ? വിശദീകരിച്ച് ഡോക്ടർ

ദു​ബൈയിൽ പുതിയ പെരുമാറ്റ ചട്ടം; പൊതുഇടങ്ങളിലെ പെരുമാറ്റ രീതികളിൽ കർശന മാർഗനിർദേശം

പ്രതിഫലം 12 കോടി കുറച്ച് ഋഷഭ് പന്ത്, തിരികെ ഡല്‍ഹി ക്യാമ്പിലേക്ക്; കുല്‍ദീപ് ലഖ്‌നൗവിലേക്ക്