Sensex up ഫയൽ
Business

ട്രംപിന്റെ പ്രഖ്യാപനത്തില്‍ പിടിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 1000 പോയിന്റ് കുതിച്ചു; രൂപയ്ക്ക് 34 പൈസയുടെ നേട്ടം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് താത്കാലികമായി അയവ് വന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് താത്കാലികമായി അയവ് വന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. സെന്‍സെക്്‌സ് 73,000 കടന്നും കുതിച്ചു. നിഫ്റ്റി 23,000ലേക്ക് അടുക്കുകയാണ്.

സംഘര്‍ഷം കുറയ്ക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ച ഫലപ്രദമായി നടക്കുന്നതിന് അഞ്ചു ദിവസം ഇറാനെ ആക്രമിക്കില്ലെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിക്ക് കരുത്തുപകര്‍ന്നത്. കൂടാതെ കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയും വിപണിക്ക് തുണയായി. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവും വിപണിയെ സ്വാധീനിച്ചു. ബാങ്ക് നിഫ്റ്റി രണ്ടുശതമാനമാണ് മുന്നേറിയത്.

ഇതിന് പുറമേ രൂപ തിരിച്ചുകയറിയതും വിപണിക്ക് കരുത്തായി. എണ്ണവില കുറഞ്ഞതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. ഡോളറിനെതിരെ 34 പൈസയുടെ നേട്ടത്തോടെ 93.64 എന്ന നിലയിലാണ് രൂപ. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

Bull run on D-Street: Sensex surges 1,000 pts, Nifty near 22,850; key factors behind market rally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍

'വീടിനു പുറത്തെ കക്കൂസിനോട് ചേര്‍ന്ന ഈ ഷെഡിലായിരുന്നു എന്റെ താമസം'; അഖില്‍ മാരാര്‍

'രാത്രി ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ല, വൈഭവ് പ്രൊഫഷണലല്ല, ഒരിക്കലും ആകില്ല'

ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

1.22 കോടിയുടെ നിക്ഷേപം, 24 ലക്ഷത്തിന്റെ കടബാധ്യത; വി ഡി സതീശന്റെ സ്വത്ത് വിവരങ്ങള്‍

SCROLL FOR NEXT