ഉത്തര്‍പ്രദേശില്‍ ഇവി സബ്‌സിഡി നയം യോഗി സര്‍ക്കാര്‍ 2027 വരെ നീട്ടി പ്രതീകാത്മക ചിത്രം
Business

കാറിന് ഒരു ലക്ഷം, ഇരുചക്രവാഹനത്തിന് 5000 രൂപ; യുപി സര്‍ക്കാര്‍ ഇവി സബ്‌സിഡി നയം നീട്ടി

ഉത്തര്‍പ്രദേശില്‍ ഇവി സബ്‌സിഡി നയം യോഗി സര്‍ക്കാര്‍ 2027 വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇവി സബ്‌സിഡി നയം യോഗി സര്‍ക്കാര്‍ 2027 വരെ നീട്ടി. ജനം പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

യുപി സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന സബ്‌സിഡി നയം അനുസരിച്ച് ഇവി ഓപ്ഷനിലുള്ള ഇരുചക്രവാഹനം വാങ്ങുന്നവര്‍ക്ക് 5000 രൂപ സബ്‌സിഡി ലഭിക്കുമ്പോള്‍ കാര്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. ഇരുചക്രവാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് മാത്രം നൂറ് കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. രണ്ടുലക്ഷം ഇരുചക്രവാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനാണ് ഈ തുക വിനിയോഗിക്കുക. ഇവി കാറുകള്‍ക്കായി യുപി സര്‍ക്കാര്‍ 250 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന് പുറമേ 20 ലക്ഷം സ്വകാര്യ ഇലക്ട്രിക് ബസുകള്‍ക്കും സബ്‌സിഡി അനുവദിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് 12000 രൂപ വീതം സബ്ഡിസിയായി നല്‍കാനും നയം വ്യക്തമാക്കുന്നു. ഇതിന് പുറമേ ഹൈബ്രിഡ് കാറുകളുടെ റോഡ് നികുതി ഒഴിവാക്കാനും യുപി സര്‍ക്കാരിന് പദ്ധതിയിട്ടുണ്ട്. നിശ്ചിത വിലയില്‍ താഴെയുള്ള വാഹനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളെയാണ് യുപി സര്‍ക്കാര്‍ പരിഗണിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT