Business

അമിത ചാര്‍ജ് ഈടാക്കിയതിന് ഐഡിയയ്ക്ക് 2.97 കോടി പിഴ

മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിച്ചതിന് ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിച്ചതിന് ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഉത്തരവിട്ടു. ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കാന്‍ ഇന്റര്‍കണക്ഷന്‍ ചാര്‍ജ് ഇനത്തില്‍ അമിത തുക ഈടാക്കിയതിനെത്തുടര്‍ന്നാണ് നടപടി. 

അധികമായി ഈടാക്കിയ തുക ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുന്നതിന് ആവശ്യമായ കോള്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ഈ തുക ടെലികോം ഉപഭോക്താക്കളുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക്(ടിസിഇപിഎഫ്) നിക്ഷേപിക്കണമെന്നും ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. 2005 മേയ് മാസം മുതല്‍ 2007 ജനുവരി വരെയുള്ള കാലഘട്ടത്തിലാണ് സംഭവം നടന്നത്. 

2005ല്‍ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സില്‍ ട്രായ് മാറ്റം വരുത്തിയിരുന്നു. ഇത് പ്രകാരം ഈ സംസ്ഥാനങ്ങള്‍ക്കകത്ത് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുന്ന കോളുകള്‍ ലോക്കല്‍ കോളുകളുടെ പരിധിയില്‍ പെടുത്തുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ലംഘിച്ച് ഉയര്‍ന്ന ചാര്‍ജ് ഈടാക്കിയതിനെത്തുടര്‍ന്നാണ് നടപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT