Business

ആളുമാറി എടിഎം കാര്‍ഡ് നല്‍കി; കരൂര്‍ വൈശ്യ ബാങ്കിന് 19 ലക്ഷം രൂപ പിഴ

നാട്ടിലില്ലാത്ത സത്താറിന്റെ പേരില്‍ അനന്തരവനായ നെയ്മത്തുള്ള ഹുസൈനി എടിഎം കാര്‍ഡിന് അപേക്ഷിച്ചു. സത്താറിന്റെ അക്കൗണ്ട് നമ്പറും വിവരങ്ങളും നല്‍കിയാണ് എടിഎം കാര്‍ഡിന് അപേക്ഷിച്ചത്.  അക്കൗണ്ട് നമ്പര്‍ ശര

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആളുമാറി എടിഎം കാര്‍ഡ് നല്‍കിയത് കാരണം യഥാര്‍ത്ഥ ഉടമയ്ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് 19 ലക്ഷം രൂപ കരൂര്‍ വൈശ്യ ബാങ്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിധി. ഹൈദരാബാദ് സ്വദേശിയായ സയീദ് അബ്ദുള്‍ സത്താറിന്റെ പരാതിയിലാണ് നടപടി. 

യുഎസില്‍ ജോലി ചെയ്യുന്ന സത്താര്‍, തന്റെയും സഹോദരിയുടെയും പേരില്‍ കരൂര്‍ വൈശ്യ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു. മാസങ്ങള്‍ക്ക് ശേഷം ബാലന്‍സ് 52 രൂപയെന്ന് ബാങ്കില്‍ നിന്നും മെസേജ് വന്നതോടെയാണ് സത്താര്‍ ബാങ്കുമായി ബന്ധപ്പെട്ടത്. തുടര്‍ന്നാണ് വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്ത് വരുന്നത്. നാട്ടിലില്ലാത്ത സത്താറിന്റെ പേരില്‍ അനന്തരവനായ നെയ്മത്തുള്ള ഹുസൈനി എടിഎം കാര്‍ഡിന് അപേക്ഷിച്ചു. സത്താറിന്റെ അക്കൗണ്ട് നമ്പറും വിവരങ്ങളും നല്‍കിയാണ് എടിഎം കാര്‍ഡിന് അപേക്ഷിച്ചത്. 

അക്കൗണ്ട് നമ്പര്‍ ശരിയാണോയെന്ന് പരിശോധിക്കുക പോലും ചെയ്യാതെ ബാങ്ക് എടിഎം കാര്‍ഡ് ഹുസൈനിയുടെ പേരില്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് സത്താര്‍ ജോയിന്റ് അക്കൗണ്ടിലേക്കിട്ട 21 ലക്ഷം രൂപ ഹുസൈനി പല തവണയായി തട്ടിയെടുത്തത്. 

ബാങ്കിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ പിഴവുണ്ടായതിന്റെ ഫലമാണിതെന്നും സത്താറിന്റെ 21 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പുറമേ 19 ലക്ഷം രൂപ നഷ്ടപരിഹാരമായും നല്‍കണമെന്നാണ് കമ്മീഷന്‍ വിധിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT