Business

ഇനി മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ കീശ ചോരും, താരിഫ് പ്ലാന്‍ പുതുക്കി നിശ്ചയിച്ച് ജിയോ

ഒരു മാസം മുതല്‍ വിവിധ കാലാവധിയിലുളള താരിഫ് പ്ലാനുകളുടെ നിരക്ക് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി:മാസംതോറുമുളള താരിഫ് പ്ലാനിന്റെ നിരക്ക് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ വര്‍ധിപ്പിച്ചു. മറ്റു ടെലികോം കമ്പനികളുടെ നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ നല്‍കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതിന്റെ ഭാഗമായാണ് ജിയോയുടെ നടപടി.

28 ദിവസ കാലാവധിയില്‍ അണ്‍ലിമിറ്റിഡ് വോയ്‌സ് കോളും പ്രതിദിനം രണ്ട് ജിബി ഡേറ്റയും നല്‍കി വന്നിരുന്ന 198 രൂപയുടെ പ്ലാന്‍ ജിയോ പുതുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റ അതേപോലെ നിലനിര്‍ത്തിയ പുതിയ പ്ലാന്‍ അനുസരിച്ച് 222 രൂപ നല്‍കണം.മറ്റു ജിയോ ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാമെങ്കിലും മറ്റു ടെലികോം കമ്പനികളുടെ ഫോണുകളിലേക്ക് 1000 മിനിറ്റ് വരെയെ സൗജന്യം ലഭിക്കൂ. പ്ലാന്‍ പുതുക്കിയത് വഴി 24 രൂപ ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരുമെന്ന് അര്‍ത്ഥം.

333 രൂപയുടെ പ്ലാനും ഇതൊടൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 56 ദിവസമാണ് കാലാവധി. പ്രതിദിനം രണ്ട് ജിബി വരെ ഡേറ്റ ലഭിക്കുന്ന പ്ലാനിലും മറ്റു ടെലികോം കമ്പനികളുടെ ഫോണുകളിലേക്ക് വിളിക്കുമ്പോള്‍ സൗജന്യത്തിന് പരിധിയുണ്ട്. 1000 മിനിറ്റ് വരെയാണ് സൗജന്യമായി വിളിക്കാന്‍ സാധിക്കൂ. അതായത് പ്രതിദിനം ഉപഭോക്താവിന് 5.94 രൂപ ചെലവ് ഇനത്തില്‍ വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

444 രൂപയുടേതാണ് മറ്റൊരു പ്ലാന്‍. മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 1000 മിനുട്ട് വരെ സൗജന്യം ലഭിക്കും.  പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യം. ജിയോ ആപ്പുകള്‍ സൗജന്യമാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 84 ദിവസമാണ് കാലാവധി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT