Business

ഐടി മേഖലയിലെ തൊഴില്‍ സാധ്യത കുറയുന്നതായി നാസ്‌കോം

ഇന്ത്യന്‍ ഐടി മേഖലയില്‍ 20 മുതല്‍ 25 ശതമാനം വരെ തൊഴില്‍ ലഭ്യത കുറയുമെന്ന് നാസ്‌കോമിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഐടി മേഖലയില്‍ 20 മുതല്‍ 25 ശതമാനം വരെ തൊഴില്‍ ലഭ്യത കുറയുമെന്ന് നാസ്‌കോമിന്റെ വിലയിരുത്തല്‍. ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിങ് തുടങ്ങിയ പുതിയ പ്രവണതകള്‍ പരമ്പരാഗത ജോലികള്‍ കുറയ്ക്കാനിടയുണ്ട്. ഇത് കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയാകും. ഐടി മേഖലയെ കണക്കാക്കി പതിനായിരക്കണക്കിന്‌ ഉദ്യോഗാര്‍ത്ഥികളാണ് വര്‍ഷാ വര്‍ഷം പ്രഫഷണല്‍ കോളജുകളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. 
ഈ മേഖലയിലെ തൊഴില്‍ ലഭ്യത അവസാനിക്കുന്നത് വലിയ പ്രതിസന്ധിയ്ക്ക് കാരണമായേക്കാം. ഇപ്പോള്‍ തന്നെ ഐടി മേഖലയില്‍ പ്രഫഷണല്‍ ബിരുദം എടുത്തവര്‍ മികച്ച ജോലി നേടാനാകാതെ തുടര്‍പഠനം നടത്തുകയും ബാങ്ക്, പിഎസ്‌സി കോച്ചിങ്ങിന് പോവുകയുമൊക്കെയാണ് ചെയ്യുന്നത്. 
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഐടി മേഖല 8.6 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും ഈ വര്‍ഷത്തെ തൊഴില്‍ സാധ്യത 5 ശതമാനം മാത്രമായിരിക്കുമെന്ന് ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം നടത്തിയ പഠനത്തില്‍ വ്യക്തമായി. ഓട്ടോമേഷനെ തുടര്‍ന്ന് ഇന്‍ഫോസിസ് 8000- 9000 തൊഴിലാളികളെ നേരത്തേ തന്നെ പിരിച്ചു വിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT