Business

കോടീശ്വര പട്ടികയില്‍ മാത്രമല്ല, ജീവകാരുണ്യരംഗത്തും 'നമ്പര്‍ വണ്‍'; 50,000 കോടി കൂടി സംഭാവന നല്‍കി അസിം പ്രേംജി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക നീക്കിവെച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് വിപ്രോ ചെയര്‍മാനും രാജ്യത്തെ രണ്ടാമത്തെ കോടീശ്വരനുമായ അസിം പ്രേംജി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക നീക്കിവെച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് വിപ്രോ ചെയര്‍മാനും രാജ്യത്തെ രണ്ടാമത്തെ കോടീശ്വരനുമായ അസിം പ്രേംജി.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും 50,000 കോടി രൂപ നീക്കിവെച്ചാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള അസിം പ്രേംജിയുടെ സംഭവാന 1.45 ലക്ഷം കോടി രൂപയാണ്.

പ്രമുഖ കമ്പനിയായ വിപ്രോയില്‍ അസിംപ്രേംജിയുടെ കൈവശമുളള 34 ശതമാനം ഓഹരികളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ തീരുമാനിച്ചത്.ഇതിന് 52750 കോടി രൂപ മൂല്യം വരും.

2000ത്തിലാണ് അസിം പ്രേംജിയുടെ നേതൃത്വത്തില്‍ അസിം പ്രേംജി ഫൗണ്ടേഷന് രൂപം നല്‍കിയത്. രാജ്യത്ത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുളള പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന പ്രവൃത്തികളിലാണ് ഫൗണ്ടേഷന്‍ മുഖ്യമായി ഏര്‍പ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !