Business

ജനുവരി ഒന്നുമുതല്‍ റുപേ, യുപിഐ ഇടപാടുകള്‍ 'സൗജന്യം'; അറിയേണ്ടതെല്ലാം

റുപേ, ഭീം യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന പണമിടപാടുകള്‍ക്ക് ജനുവരി ഒന്നുമുതല്‍ മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഈടാക്കുന്നതല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റുപേ, ഭീം യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന പണമിടപാടുകള്‍ക്ക് ജനുവരി ഒന്നുമുതല്‍ മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഈടാക്കുന്നതല്ല. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഈ സൗജന്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

കഴിഞ്ഞദിവസം നടന്ന പൊതുമേഖല ബാങ്ക് മേധാവികളുമായുളള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച് വൈകാതെ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കും. ഡിജിറ്റല്‍ സംവിധാനത്തിലൂടെ പണം കൈപ്പറ്റുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന തുകയാണ് എംഡിആര്‍. ഡിജിറ്റല്‍ പണമിടപാടിന് ആവശ്യമായ സജ്ജീകരണങ്ങള്‍ വ്യാപാരികള്‍ക്ക് ഒരുക്കി നല്‍കുന്നത് ബാങ്കുകളാണ്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്ന ചെലവാണ് വ്യാപാരികളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്നത്.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ കുറഞ്ഞ ചെലവിലുളള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീം യുപിഐ, റുപേ കാര്‍ഡ് എന്നി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് എംഡിആര്‍ ഈടാക്കേണ്ടതില്ലെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. ഇവയ്ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുമ്പോള്‍ ബാങ്കുകളും റിസര്‍വ് ബാങ്കുമാണ് ഇനിമുതല്‍ ചെലവ് വഹിക്കേണ്ടി വരുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT