Business

നിർത്തിയിട്ട വിമാനത്തിൽ ഭക്ഷണം, അരമണിക്കൂറിൽ ടിക്കറ്റുകൾ വിറ്റുതീർന്നു; എയർക്രാഫ്റ്റ് ഭക്ഷണശാല ​ഹിറ്റ് 

പാർക്ക് ചെയ്തിരിക്കുന്ന എയർബസ് A380 ആണ് ഭക്ഷണശാലയായി സജ്ജീകരിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് ലോകത്തിലാകെ പിടിമുറുക്കുന്നതിന് മുമ്പ് യാത്രക്കാരെ ആകർഷിക്കാനായി ധാരാളം ഫാന്റസി ഫ്ളൈയിങ് പ്രോജക്ടുകൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന കമ്പനിയാണ് സിങ്കപ്പൂർ എയർലൈൻസ്. രാജ്യം വിട്ടു പോകാതെ തന്നെ എത്തിച്ചേരാൻ നിശ്ചിതമായ സ്ഥലങ്ങളൊന്നുമില്ലാതെ വെറുതേ ആളുകൾക്ക് വിമാനത്തിൽ പറക്കാമെന്നതായിരുന്നു പദ്ധതികളിലൊന്ന്. എന്നാൽ കോവിഡ് വ്യാപനത്തോടെ ഇത് വേണ്ടെന്ന് വയ്ക്കേണ്ടിവന്നു. അതേസമയം മറ്റൊരു ആകർഷകമായ അവസരവുമായി എത്തുകയായിരുന്നു പിന്നീട് കമ്പനി. എയർക്രാഫ്റ്റ് ഭക്ഷണശാല എന്ന ആശയമായിരുന്നു അത്. ഇപ്പോഴിതാ ഈ പ്രൊജക്ടിന് വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചിരിക്കുന്നത്. 

പാർക്ക് ചെയ്തിരിക്കുന്ന എയർബസ് A380 ആണ് ഭക്ഷണശാലയായി സജ്ജീകരിച്ചിരിക്കുന്നത്. സിങ്കപ്പൂരിലെ ഷാങ്ഹായി വിമാനത്താവളത്തിലാണ് ഈ റസ്റ്റോറന്റ് തുറക്കുക. ഒക്ടോബർ 24, 25 തിയതികളിലായി തുറക്കുന്ന റെസ്റ്റോറന്റിൽ 900 പേർക്കാണ് ടിക്കറ്റ് ലഭിക്കുക. തിങ്കളാഴ്ച ടിക്കറ്റ് വിൽപന ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളും വിറ്റുതീർന്നു എന്നാണ് റിപ്പോർട്ട്. 

കൂടുതൽ പേർ താത്പര്യം കാണിച്ചതോടെ രണ്ട് ദിവസത്തേക്ക് കൂടി റസ്റ്റോറന്റ് പ്രവർത്തിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിങ്കപ്പൂർ എയർലൈൻസ്. ഇക്കോണമി ക്ലാസിന് 2,685 രൂപയും ബിസിനസ് ക്ലാസിന് 16,110 രൂപയും സ്യൂട്ട് ക്ലാസാണെങ്കിൽ 32,222 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ. പരമ്പരാഗത വസ്ത്രങ്ങളായ സരോങ് കെബായ (സിംഗപൂർ പരമ്പരാഗത വേഷം), ചൈനീസ് പരമ്പരാഗത വേഷമായ ഷ്യോംങാസം (cheongsam) ഇന്ത്യൻ വസ്ത്രമായ സാരി എന്നിവ അണിഞ്ഞെത്തുന്നവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT