Business

മള്‍ട്ടിപ്ലക്‌സുകളില്‍ ഇനി ഇ-ടിക്കറ്റ് മാത്രം, കേന്ദ്രം ഉത്തരവിറക്കി 

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇലക്ട്രോണിക് ടിക്കറ്റ് സംവിധാനം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇലക്ട്രോണിക് ടിക്കറ്റ് സംവിധാനം (ഇ-ടിക്കറ്റ്) നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പഴയ മാതൃകയിലുള്ള ടിക്കറ്റുകളുടെ വിതരണം തുടരുന്ന തീയേറ്ററുകളില്‍ നികുതി വെട്ടിപ്പുകള്‍ക്കുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ടിക്കറ്റ് വിതരണം പൂര്‍ണ്ണമായും ഇലക്ട്രോണിക് രൂപത്തിലേയ്ക്ക് മാറ്റാനുള്ള പദ്ധതിക്ക് പിന്നില്‍. 

ഭൂരിഭാഗം തിയേറ്ററുകളും ഇ-ടിക്കറ്റ് സംവിധാനത്തിലേക്ക് മാറിയെങ്കിലും പഴയ സംവിധാനം തുടര്‍ന്നുപോരുന്ന തിയറ്ററുകള്‍ ഇനിയുമുണ്ട്. അവയെയും ഇ-ടിക്കറ്റിങ് രീതിയിലേക്ക് കൊണ്ടുവരികയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. 

ജിഎസ്ടി കൗണ്‍സിലിന്റെ ഈ പുതിയ തീരുമാനത്തിലൂടെ ബി2സി (ബിസിനസ്-2-കസ്റ്റമര്‍) ബിസിനസ്സില്‍ ഇലക്ട്രോണിക് ഇന്‍വൊയിസിന്റെ പരീക്ഷണം സാധ്യമാകും. രജിസ്റ്റേര്‍ഡ് മള്‍ട്ടിപ്ലക്‌സുകള്‍ ഇലക്ട്രോണിക്കായി ടാക്‌സ് ഇന്‍വോയിസ് നല്‍കേണ്ടതുണ്ട്. ഇ-ടിക്കറ്റുകള്‍ ടാക്‌സ് ഇന്‍വൊയിസ് ആയി നല്‍കാവുന്നതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ബി2സി ട്രാന്‍സാക്ഷനുകളില്‍ പലപ്പോഴും ഇടപാടുകള്‍ നേരിട്ട് നടക്കുന്നതുകൊണ്ടുതന്നെ നികുതി ചോര്‍ച്ചയ്ക്ക് കാരണമാകാറുണ്ടെന്നാണ് നികുതി വിദഗ്ധരുടെ വാദം. ഇത് തടയലാവും സര്‍ക്കാര്‍ ലക്ഷ്യം. എല്ലാാ ബി2സി ട്രാന്‍സാക്ഷനുകളിലിം ഇ-ഇന്‍വൊയിസിങ് നിര്‍ബന്ധമാക്കുന്നതിന്റെ തുടക്കമാകും മള്‍ടിപ്ലക്‌സുകളിലെ ഈ മാറ്റം. പരീക്ഷണം വിജയിച്ചാല്‍ മറ്റ് ബി2സി സെഗ്മെന്റുകളിലേക്കും ഈ പരിഷ്‌കരണം നടപ്പിലാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT