Business

രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാര്‍ക്ക് ജോലി നല്‍കുമെന്ന് ഇന്‍ഫോസിസ്

രാഷ്ട്രീയ തലത്തിലും വരുമാനത്തിലും നേട്ടമുണ്ടാകുന്ന നീക്കവുമായി സിക്ക മുന്നോട്ട് പോകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളുരു: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാര്‍ക്ക് തങ്ങളുടെ ടെക്‌നോളജി, ഇന്നൊവേഷന്‍ ഹബ്ബുകളില്‍ ജോലി നല്‍കുമെന്ന് ഇന്ത്യന്‍ ഐടി കമ്പനി ഇന്‍ഫോസിസ്. വിസയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

പുതിയ ജോലിക്കാരെ എടുക്കുന്നതിലൂടെയും പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ ലേണിംഗ്, യൂസര്‍ എക്‌സ്പിരിയന്‍സ്, ക്ലൗഡ് ആന്‍ഡ് ബിഗ് ഡാറ്റ എന്നീ പുതിയ സാങ്കേതിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐടി കമ്പനി ഒരുങ്ങുന്നത്. 

ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യാനയില്‍ ആദ്യത്തെ ഹബ് തുറക്കുകയും അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഹബ്ബില്‍ 2,000 തൊഴിലവസരങ്ങള്‍ അമേരിക്കക്കാര്‍ക്കായി ഒരുക്കുമെന്നും കമ്പനി മേധാവി വിശാല്‍ സിക്ക വ്യക്തമാക്കി.

ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ഐടി കമ്പനികള്‍ അമേരിക്കയിലേക്ക് വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്ത് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വര്‍ക്ക് വിസ പദ്ധതികള്‍ ഉടച്ചുവാര്‍ക്കുന്ന എക്‌സിക്യൂട്ടിവ് ഓര്‍ഡറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം ഒപ്പു വെച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് രാഷ്ട്രീയ തലത്തിലും വരുമാനത്തിലും നേട്ടമുണ്ടാകുന്ന നീക്കവുമായി സിക്ക മുന്നോട്ട് പോകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം