Business

വളര്‍ച്ച ഏഴു ശതമാനമായി ഉയരും, ഇന്ധന വില കുറയും: സാമ്പത്തിക സര്‍വെ

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴു ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴു ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനു മുന്നോടിയായി സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ വച്ചു. 

നടപ്പു വര്‍ഷത്തെ 6.8 ശതമാനത്തെ അപേക്ഷിച്ച് അടുത്ത വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂടുമെന്ന് സര്‍വെ പറയുന്നു. ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചയാണു അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത്. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വന്നത് സാമ്പത്തിക രംഗത്ത് അനുകുലമായി പ്രതിഫലിക്കും. 2025ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പം അഞ്ച് ലക്ഷം കോടിയില്‍ എത്തിക്കാന്‍ എട്ടു ശതമാനം വളര്‍ച്ചാ നിരക്കു കൈവരിക്കണമെന്ന് സര്‍വേ പറയുന്നു. 

2018-19 വര്‍ഷത്തെ ധന കമ്മി 3.4 ശതമാനം തന്നെയായിരിക്കുമെന്ന് സര്‍വെ പറയുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. അതേസമയം വിരമിക്കല്‍ പ്രായം ആയുര്‍ദൈര്‍ഘ്യത്തിന് അനുസരിച്ചു ഉയര്‍ത്തുന്നതു പരിഗണിക്കണമെന്നും സര്‍വേയില്‍ നിര്‍ദേശമുണ്ട്. 

ഇന്ധനവിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷ സാമ്പത്തിക സര്‍വെ മുന്നോട്ടുവയ്ക്കുന്നു. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT