Business

ശല്യക്കാരായ ഡ്രൈവര്‍മാരെ ഇനി മുതല്‍ ഒഴിവാക്കാം; പുതിയ സംവിധാനവുമായി യൂബര്‍ 

ആഡംബര യാത്രകള്‍ തെരഞ്ഞെടുക്കുന്നവരും നിശബ്ദത ആഗ്രഹിക്കുന്നവരുമായ യാത്രക്കാര്‍ക്കാണ് പുതിയ ആനുകൂല്യം

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: നിര്‍ത്താതെ സംസാരിക്കുന്ന ഡ്രൈവര്‍മാരുടെ കൂടെയുളള യാത്രകള്‍ എല്ലാവരുടെയും അനുഭവത്തിലുണ്ടാകും. പലര്‍ക്കും അത്തരം അനുഭവങ്ങള്‍ യാത്രയുടെ രസംകൊല്ലികളായി മാറാറുണ്ട്. ചിലപ്പോഴെല്ലാം വിരസതയില്‍ നിന്നും രക്ഷപ്പെടാന്‍ ഡ്രൈവര്‍മാരുടെ സംസാരം ഇഷ്ടപ്പെടാറുമുണ്ട്. എന്നാല്‍ പൊതുവേ എപ്പോഴും സംസാരിക്കുന്ന ഡ്രൈവര്‍മാരുടെ കൂടെയുളള യാത്രകള്‍ ഇഷ്ടപ്പെടാത്തവരാണ് കൂടുതലും. ഇത് മനസ്സിലാക്കി പരിഷ്‌കരണത്തിന് ഒരുങ്ങിയിരിക്കുകയാണ് ഓണ്‍ലൈന്‍ ടാക്‌സിയില്‍ പ്രമുഖരായ യൂബര്‍.

ആഡംബര യാത്രകള്‍ തെരഞ്ഞെടുക്കുന്നവരും നിശബ്ദത ആഗ്രഹിക്കുന്നവരുമായ യാത്രക്കാര്‍ക്കാണ് പുതിയ ആനുകൂല്യം. ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്യുമ്പോള്‍ തന്നെ 'quiet mode' തെരഞ്ഞെടുക്കുന്നതിനുളള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ പ്രീമിയം യാത്രക്കാര്‍ക്ക്് ലഗേജിന് സഹായം ചോദിക്കാനും വാഹനത്തിലെ ഊഷ്മാവ്  എങ്ങനെയായിരിക്കണമെന്ന്് നിശ്ചയിച്ച് നല്‍കാനുമുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തില്‍ കയറുന്നതിന് കൂടുതല്‍ സമയം ചോദിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. ഡ്രൈവര്‍മാരുടെ സേവനത്തില്‍ എന്തെങ്കിലും അനിഷ്ടം തോന്നിയാല്‍ നേരിട്ട് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയുമായി സംസാരിക്കാനുളള സൗകര്യവും പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമാണ്.

ഏതെല്ലാം മേഖലയില്‍ ഇത് നിലവില്‍ വന്നു എന്നതിനെ സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT