Applications for Medical PG Admissions to Be Invited Soon  @ETHealthWorld
Career

മെഡിക്കൽ പി ജി; 1581 സീറ്റുകളിലെ പ്രവേശനത്തിന് സമയമായി

അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് എം ബി ബി എസ് ബിരുദവും ഒരു വർഷത്തെ ഇന്റേൺഷിപ്പും ചെയ്തിരിക്കണം. നീറ്റ് പി ജി പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

കേരളാ സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ മെഡിക്കൽ പി ജി കോഴ്‌സുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. സർക്കാർ മേഖലയിൽ 900 സീറ്റും സാശ്രയമേഖലയിൽ 681 സീറ്റുമാണ് ഉള്ളത്. 2025ലെ നീറ്റ് പി ജി പരീക്ഷയിൽ യോഗ്യത നേടിയവർക്ക് രജിസ്ട്രേഷന് അർഹതയുണ്ട്. കോഴ്സിന്റെ കാലാവധി മൂന്ന് വർഷമായിരിക്കും.

അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് എം ബി ബി എസ് ബിരുദവും ഒരു വർഷത്തെ ഇന്റേൺഷിപ്പും ചെയ്തിരിക്കണം. നീറ്റ് പി ജി പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 1000 രൂപയും എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 500 രൂപയും ആയിരിക്കും.

പ്രവേശനം ലഭിക്കുന്നവർ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം സർക്കാർ നിർദേശിക്കുന്ന ആശുപത്രിയിൽ സീനിയർ റസിഡന്റ് ആയി സേവനമനുഷ്ഠിക്കണം. പ്രവേശന നടപടികൾക്കുള്ള വിജ്ഞാപനം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷൻ ഉടൻ പ്രസിദ്ധികരിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.cee.kerala.gov.in.

Education news: Applications for Medical PG Admissions to Be Invited Soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT