Calicut University’s School of Drama and Fine Arts to conduct spot admission. special arrangement
Career

കാലിക്കറ്റ് സർവകലാശാല: സ്കൂള്‍ ഓഫ് ഡ്രാമയിൽ സ്പോട്ട് അഡ്മിഷന്‍; എംഎ ഉറുദു സീറ്റൊഴിവ്

പ്രവേശനം സ്കൂളില്‍ വെച്ച് നടത്തുന്ന അഭിരുചി പരീക്ഷയുടേയും യോഗ്യതാ പരീക്ഷയുടെയും മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ഫൈന്‍ ആർട്സിലെ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇന്റഗ്രേറ്റഡ് എം.ടി.എ, എം.എ. മ്യൂസിക് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്. ആഗസ്റ്റ് 18, 19 തീയതികളിൽ നടക്കും.

താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂള്‍ ഓഫ് ഡ്രാമ ഓഫീസിൽ ഹാജരാകണം. പ്രവേശനം സ്കൂളില്‍ വെച്ച് നടത്തുന്ന അഭിരുചി പരീക്ഷയുടേയും യോഗ്യതാ പരീക്ഷയുടെയും മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2385352.

എം.എ. ഉറുദു സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ഉറുദു പഠനവകുപ്പിൽ എം.എ. ഉറുദു പ്രോഗ്രാമിന് എസ്.സി. സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 18-ന് മുൻപായി സർവകലാശാലാ വെബ്സൈറ്റ് മുഖേന ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8897246842.

Education news: Calicut University’s School of Drama and Fine Arts to conduct spot admission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT