Vivo S2 source: vivo
Gadgets

7500 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വരുന്നു വിവോയുടെ പുതിയ ഫോണ്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ മിഡ് റേഞ്ച് സെഗ്മെന്റ് വികസിപ്പിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ മിഡ് റേഞ്ച് സെഗ്മെന്റ് വികസിപ്പിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കും. വിവോ ടി5 ഫൈവ് ജി എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍4 എന്ന പ്രോസസറിലായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. 7500 എംഎഎച്ച്് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. ഫോണിന് ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ് ഉണ്ടായേക്കാം. എന്ന് ഇത് വിപണിയില്‍ അവതരിപ്പിക്കുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

വില 34,999 രൂപയ്ക്കും 49,999 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് സൂചന. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. 120hz റിഫ്രഷ് റേറ്റും കര്‍വ്ഡ് എഡ്ജുമാണ് ഡിസ്‌പ്ലേയുടെ പ്രത്യേകത. എട്ട് ജിബി റാമും 1 28 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായിരിക്കും ഫോണിന്റെ മറ്റു പ്രത്യേകതകള്‍. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50എംപി പ്രധാന കാമറ, 13 എംപി അള്‍ട്രാവൈഡ് ലെന്‍സ്, എട്ട് എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണ് ട്രിപ്പിള്‍ റിയര്‍ കാമറയില്‍ വരുന്നത്. സെല്‍ഫിക്കായി 32എംപി ഫ്രണ്ട് കാമറയും പ്രതീക്ഷിക്കുന്നുണ്ട്.

Vivo T5 5G to launch soon with a big battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീനയെ 'പൂട്ടി' ഫിഫ; മൂന്ന് കോടി പിഴയൊടുക്കണം; അഞ്ച് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

'അമ്മച്ചിക്ക് പ്രണാമമര്‍പ്പിച്ച് പുട്ടുറുമീസ്'; സൗകര്‍ ജാനകിയ്‌ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കിട്ട് മമ്മൂട്ടി

കൂടുതല്‍ നേട്ടം, കെഎസ്എഫ്ഇ ചിട്ടിയും മ്യൂച്ചല്‍ ഫണ്ടും ചേര്‍ത്തുള്ള സമ്പാദ്യതന്ത്രം; അറിയാം വിശദമായി

'മലബാറിന്റെ റെയില്‍വേ വികസനത്തിന് കനത്ത പ്രഹരം; കേരളത്തിലെ ബിജെപി നേതൃത്വം ജനങ്ങളോട് മറുപടി പറയണം'

കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി, പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്