റിട്ടയർമെന്റ് ജീവിതം വളരെ സുഖമാണെന്നാണ് പൊതുവായ ഒരു ധാരണ. എന്നാൽ അത്രയും നാൾ ഊർജ്ജസ്വലരായി ജോലി ചെയ്ത് പെട്ടന്ന് ഒരു ദിവസം വീട്ടിലെ നാല് ചുവരുകളിലേക്ക് ഒതുങ്ങുപ്പൊവുക എന്നത് ചിലരെ വിഷാദ രോഗാവസ്ഥയിലേക്ക് തള്ളിവിടാം. തമിഴ്‌നാട്ടിൽ ഒരു ഡിഐജി വിഷാദരോഗത്തെ തുടർന്ന് ആത്മഹത്യ ചെയ്തത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. നാൽപതാം വയസു മുതൽ അദ്ദേഹം വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നു എന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നു.
ശാരീരിക അസ്വാസ്ഥ്യങ്ങൾ, ചലനസ്വാതന്ത്ര്യം കുറയുന്ന അവസ്ഥ, വേദനകൾ, പലവിധ രോഗങ്ങൾ ഇവയെല്ലാം പ്രായമായവരെ വിഷാദ രോഗത്തിലേക്ക് നയിച്ചേക്കാം. എന്നാൽ കൃത്യമായി ചികിത്സിച്ചാൽ ഭേദമാക്കാവുന്ന അവസ്ഥയാണിത്.
വിഷാദത്തെ എങ്ങനെ തിരിച്ചറിയാം?
വിഷാദം എങ്ങനെ ഉണ്ടാകുന്നു?
വിഷാദ രോഗമുള്ളവരെ കേൾക്കുകയാണ് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. മാനസികാരോഗ്യ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്.
പ്രശ്‌നങ്ങൾ ചോദിച്ച് മനസിലാക്കാം?
വേണ്ടപ്പെട്ടവർ ആരെങ്കിലും ഇത്തരത്തിൽ അസ്വസ്ഥരായി കാണപ്പെട്ടാൽ കാര്യം എന്താണെന്ന് ചോദിച്ച് മനസിലാക്കണം. ആ സമയം ഉപദേശമോ കുറ്റപ്പെടുത്തലോ പാടില്ല. അത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കും. കേൾക്കുമ്പോൾ മുൻവിധി പാടില്ല.
തെറ്റുധാരണങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തിരുത്തുക. ഒപ്പമുണ്ടെന്ന ധൈര്യം നൽകി അയാളെ ആശ്വസിപ്പിക്കുക. ഇതൊന്നും ഫലം കണ്ടില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സ തേടാൻ സഹായിക്കുക. തീവ്ര വിഷാദരോഗമുള്ളവർക്ക് മരുന്നുകൾ വേണ്ടിവരും. ആറുമാസം മുതൽ ഒൻപതു മാസം വരെയാണ് സാധാരണ ചികിത്സ കാലയളവ്.
വിഷാദത്തെ എങ്ങനെ തടയാം?
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates