2026 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൻ്റെ ആദ്യ പകുതിയിൽ കാലിടറിയ അർജൻ്റീനയ്ക്ക് 85-ാം മിനിറ്റിൽ എന്‍സോ ഫെര്‍ണാണ്ടസിൻ്റെ സമനില ഗോള്‍ ജീവശ്വാസമായി. ഞായറാഴ്ച ന്യൂയോര്‍ക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ സ്പെയിനിനെതിരെ അർജൻ്റീന ഇറങ്ങുമ്പോൾ, വർഷങ്ങൾക്ക് മുൻപ് എന്‍സോ ഫെര്‍ണാണ്ടസ് മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.
ഭയവും ഉത്കണ്ഠയും നമ്മെ നാമല്ലാതാക്കും. ജീവിതത്തെ ബാധിക്കും. സഹായം തേടിയത് തന്നെ വളരെ അധികം സഹായിച്ചുവെന്ന് എന്‍സോ ഫെര്‍ണാണ്ടസ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. 2022-ലെ ലോകകപ്പ് ടൂർണമെൻ്റിൽ പകരക്കാരനായി എത്തിയ എന്‍സോ ഫെര്‍ണാണ്ടസ് ടീമിലെ പ്രധാന കളിക്കാരനായി മാറിയതിന് പിന്നിൽ കഠിനാധ്വാനം മാത്രമല്ല, മാനസികമായി അദ്ദേഹം നടത്തിയൊരു പോരാട്ടവും ഉണ്ടായിരുന്നു.
'ലോകകപ്പിന് മൂന്ന് മാസം മുൻപ് ഞാൻ സൈക്കോളജിസ്റ്റിനെ കാണാൻ ആരംഭിച്ചിരുന്നു. ഭയവും ഉത്കണ്ഠയും നമ്മളെ നമ്മളായിരിക്കുന്നതിൽ നിന്ന് തടയും, ജീവിതത്തെ ബാധിക്കും. സഹായം തേടിയത് എന്നെ വളരെയധികം സഹായിച്ചു, അവബോധമുണ്ടായി, മാറ്റങ്ങൾ വന്നു തുടങ്ങി.
കൂടുതൽ തയ്യാറെടുപ്പും ആത്മവിശ്വാസവും സന്തുലിതാവസ്ഥയും അനുഭവപ്പെട്ടു. തെറാപ്പി തന്റെ ദിനചര്യയുടെ ഒരു പ്രധാന ഭാഗമായി കണക്കാക്കുന്ന ഘട്ടത്തിലേക്ക് എത്തി.'- എന്‍സോ ഫെര്‍ണാണ്ടസ് പറയുന്നു.
'സ്വയം അവബോധം വളർത്തിയെടുക്കാൻ തെറാപ്പി എന്നെ സഹായിച്ചു. പരിശീലനത്തിന് ശേഷമോ ഒരു ഗെയിമിന് ശേഷമോ ഞാൻ നിരാശനാകുമ്പോൾ തെറാപ്പി എടുക്കുമായിരുന്നു. അത് എനിക്ക് വലിയ ആശ്വാസമുക്കി. എല്ലാറ്റിനും പരിഹാരമുണ്ടെന്നും സഹായിക്കാൻ ആളുകളുണ്ടെന്നും കുട്ടികളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു'- അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates