അമിതവണ്ണവും പ്രമേഹവും; കുറ്റക്കാരൻ ചോറ് അല്ല 
Health

അമിതവണ്ണവും പ്രമേഹവും; കുറ്റക്കാരൻ ചോറ് അല്ല, തെരഞ്ഞെടുപ്പുകളിൽ മാറ്റം വരുത്താം

ചോറ് എന്നല്ല എന്തു ഭക്ഷണവും അമിതമായാൽ അത് ശരീരഭാരം കൂട്ടാൻ ഇടയാക്കും

സമകാലിക മലയാളം ഡെസ്ക്

മിതവണ്ണം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകൾ നമ്മൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ചോറ് കഴിച്ചാൽ വണ്ണം കൂടുമെന്നത്. അമിതവണ്ണം മാത്രമല്ല പ്രമേഹത്തിന് പിന്നിലും ചോറ് കഴിക്കുന്ന ശീലമാണ് പ്രശ്നമെന്നാണ് പ്രചാരം. അതിനാൽ ഡയറ്റിങ് തുടങ്ങുമ്പോൾ മിക്ക ആളുകളും ചെയ്യുന്നത് ഡയറ്റിൽ നിന്നും ചോറിനെ പൂർണമായും ഉപേക്ഷിക്കുക എന്നതാണ്.

എന്നാൽ ചോറ് എന്നല്ല എന്തു ഭക്ഷണവും അമിതമായാൽ അത് ശരീരഭാരം കൂട്ടാൻ ഇടയാക്കും. ബുദ്ധിപൂർവം ഭക്ഷണം തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനമെന്ന് ആരോ​ഗ്യവിദ​ഗധർ അഭിപ്രായപ്പെടുന്നു. ചോറ് നിങ്ങളുടെ ശരീരഭാരം കൂട്ടുമെന്ന് ആശങ്കയുണ്ടെങ്കിൽ ചോറ് കഴിക്കുന്നതിന് 10-20 മിനിറ്റിന് മുൻപായി ഒരു ​ഗ്ലാസ് വെള്ളം കുടിക്കുക. ശേഷം സാലഡ് അതിന് പിന്നാലെ പയർവർ​ഗം ചേർത്ത് ചോറ് കഴിക്കാം. ഇത് നിങ്ങൾക്ക് കൃത്യമായ പോഷകങ്ങൾ കൃത്യ അളവിൽ കിട്ടുന്നുവെന്ന് ഉറപ്പാക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ ഭക്ഷണം കഴിക്കുമ്പോൾ മെല്ലെ കഴിക്കാൻ ശ്രമിക്കുക ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്നും തടയും. അമിതമായി കഴിക്കുന്നത് തീർച്ചയായും അമിതവണ്ണത്തിലേക്കും പിന്നീട് നിങ്ങളെ ഒരു പ്രമേഹ രോ​ഗിക്കാനും സാധിക്കും. വ്യായാമം ചെയ്യുത സമീകൃതാഹാരം കഴിക്കുക എന്നതാണ് പ്രധാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത സ്വത്ത്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

വിഷമം താങ്ങാനാവുന്നില്ല, ഹൃദയാഘാതത്തിന് സമാന ലക്ഷണങ്ങള്‍, എന്താണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം?

കടകംപള്ളിയില്‍ മാത്രം പോരാ, വിഎന്‍ വാസവനിലേക്കും അന്വേഷണം നീളണം; എല്ലാം സിപിഎമ്മിന്റെ അറിവോടെ; കെ മുരളീധരന്‍

ആഷസില്‍ സ്റ്റാര്‍ക്ക് 'ഷോ'! പെര്‍ത്തില്‍ ഇംഗ്ലണ്ടിനെ മടക്കിക്കെട്ടി, 172 ന് ഓള്‍ ഔട്ട്

പ്രമേഹ രോഗികൾക്ക് നേന്ത്രപ്പഴം കഴിക്കാമോ?

SCROLL FOR NEXT