Health

ഈറ്റിങ് ഡിസോര്‍ഡര്‍ ഉള്ളവരില്‍ മോഷണത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഭക്ഷണരീതിയും മോഷണവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാര്യത്തില്‍ അനേകം ചോദ്യങ്ങളുയരാം.

സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ക്ക് ഈറ്റിങ് ഡിസ്ഓര്‍ഡര്‍ ഉണ്ടോ.. എങ്കിലതിനെ നിസാരമായി കാണരുത്. സ്ത്രീകളിലെ ഇത്തരം പ്രവണതകള്‍ മോഷണം പോലെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഈറ്റിങ് ഡിസ്ഓര്‍ഡര്‍ ഉള്ള 960,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 

ഭക്ഷണരീതിയും മോഷണവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാര്യത്തില്‍ അനേകം ചോദ്യങ്ങളുയരാം. ഇത് തികച്ചും മനശാസ്ത്രപരമാണ്. ഇതില്‍ 12 ശതമാനത്തില്‍ ഏഴ് ശതമാനത്തിനും അനോറെക്‌സിയ നെര്‍വോസ എന്ന രോഗാവസ്ഥയാണ്. പതിനെട്ട് ശതമാനത്തില്‍ പതിമൂന്ന് ശതമാനത്തിന് വുലീമിയ നെര്‍വോസ എന്ന അവസ്ഥയും. അഞ്ച് മുതല്‍ ആറ് ശതമാനം ആളുകളില്‍ ഈറ്റിങ് ഡിസോര്‍ഡര്‍ ഇല്ലാതെത്തന്നെ മോഷണത്തിനുള്ള വ്യഗ്രത കാണാമെന്ന് മനശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ക്ലെപ്‌റ്റോമാനിയ അഥവാ ആന്തരിക പ്രേരണയുള്ള മോഷണം എന്നൊരു രോഗാവസ്ഥ സാധാരണ കണ്ടുവരുന്ന ഒന്നാണ്. അതും സ്ത്രീകളില്‍ തന്നെയാണ് കണ്ടുവരാറുള്ളത്. പക്ഷേ ഇത് അതില്‍ നിന്നും വ്യത്യസ്തമാണ്. രോഗികളുടെ പശ്ചാത്തലം വിശദമായി പഠിച്ചാല്‍ മാത്രമാണ് രോഗകാരണം ഈറ്റിങ് ഡിസോര്‍ഡര്‍ ആണെന്ന് കണ്ടെത്താനാകൂവെന്ന് പഠനം നടത്തിയ ഷിയാങ് യോ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT