Health

ഈറ്റിങ് ഡിസോര്‍ഡര്‍ ഉള്ളവരില്‍ മോഷണത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഭക്ഷണരീതിയും മോഷണവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാര്യത്തില്‍ അനേകം ചോദ്യങ്ങളുയരാം.

സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ക്ക് ഈറ്റിങ് ഡിസ്ഓര്‍ഡര്‍ ഉണ്ടോ.. എങ്കിലതിനെ നിസാരമായി കാണരുത്. സ്ത്രീകളിലെ ഇത്തരം പ്രവണതകള്‍ മോഷണം പോലെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഈറ്റിങ് ഡിസ്ഓര്‍ഡര്‍ ഉള്ള 960,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 

ഭക്ഷണരീതിയും മോഷണവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാര്യത്തില്‍ അനേകം ചോദ്യങ്ങളുയരാം. ഇത് തികച്ചും മനശാസ്ത്രപരമാണ്. ഇതില്‍ 12 ശതമാനത്തില്‍ ഏഴ് ശതമാനത്തിനും അനോറെക്‌സിയ നെര്‍വോസ എന്ന രോഗാവസ്ഥയാണ്. പതിനെട്ട് ശതമാനത്തില്‍ പതിമൂന്ന് ശതമാനത്തിന് വുലീമിയ നെര്‍വോസ എന്ന അവസ്ഥയും. അഞ്ച് മുതല്‍ ആറ് ശതമാനം ആളുകളില്‍ ഈറ്റിങ് ഡിസോര്‍ഡര്‍ ഇല്ലാതെത്തന്നെ മോഷണത്തിനുള്ള വ്യഗ്രത കാണാമെന്ന് മനശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ക്ലെപ്‌റ്റോമാനിയ അഥവാ ആന്തരിക പ്രേരണയുള്ള മോഷണം എന്നൊരു രോഗാവസ്ഥ സാധാരണ കണ്ടുവരുന്ന ഒന്നാണ്. അതും സ്ത്രീകളില്‍ തന്നെയാണ് കണ്ടുവരാറുള്ളത്. പക്ഷേ ഇത് അതില്‍ നിന്നും വ്യത്യസ്തമാണ്. രോഗികളുടെ പശ്ചാത്തലം വിശദമായി പഠിച്ചാല്‍ മാത്രമാണ് രോഗകാരണം ഈറ്റിങ് ഡിസോര്‍ഡര്‍ ആണെന്ന് കണ്ടെത്താനാകൂവെന്ന് പഠനം നടത്തിയ ഷിയാങ് യോ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ യുഎസിന്റെ ഉപരോധം തുടങ്ങി; ലംഘിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും, മുന്നറിയിപ്പുമായി ട്രംപ്

82 കോടി രൂപ; വനിതാ ലോകകപ്പില്‍ റെക്കോര്‍ഡ് സമ്മാനത്തുക; ചാംപ്യൻമാർക്ക് എത്ര കിട്ടും?

കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു; ഒത്തുതീര്‍പ്പാകാനുള്ളത് മൂന്ന് ആശുപത്രികള്‍

'സാര്‍ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്, ഒരാളെ വേറെ കുട്ടിയെ കൊണ്ട് അടിപ്പിക്കും, നിതിനെ മനപൂര്‍വം ഉപദ്രവിച്ചിരുന്നു'

3 ഓവര്‍ 9 റണ്‍സ് 5 വിക്കറ്റ്! 'പിച്ചിച്ചീന്തി' പ്രഫുല്‍ ഹിംഗെ, രാജസ്ഥാന്‍ നിലയില്ലാ കയത്തില്‍

SCROLL FOR NEXT