Life

88-ാം വയസ്സില്‍ ബെന്‍സ് കാര്‍ സ്വന്തമാക്കി കര്‍ഷകന്‍; പൂവണിഞ്ഞത് എട്ടാം വയസ്സിലെ സ്വപ്നം

ഒന്നും രണ്ടുമല്ല നീണ്ട എണ്‍പത് വര്‍ഷങ്ങളാണ് കാഞ്ചീപുരം സ്വദേശിയായ ദേവരാജനെന്ന കര്‍ഷകന്‍ തന്റെ സ്വപ്‌നത്തിന് കാവലിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഒന്നും രണ്ടുമല്ല നീണ്ട എണ്‍പത് വര്‍ഷങ്ങളാണ് കാഞ്ചീപുരം സ്വദേശിയായ ദേവരാജനെന്ന കര്‍ഷകന്‍ തന്റെ സ്വപ്‌നത്തിന് കാവലിരുന്നത്. എട്ടാം വയസ്സിലാണ് കുഞ്ഞ് ദേവരാജന്റെ മനസ്സില്‍ മൂന്ന് പോയിന്റുള്ള നക്ഷത്രം കയറിക്കൂടുന്നത്.

ആ സ്വപ്നത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്,' ഒറ്റത്തവണയാണ് ബെന്‍സ് കണ്ടത്'. അത് ബെന്‍സാണ് എന്നൊന്നും അന്ന് അറിയില്ലായിരുന്നുവെന്നും ഷോറൂമിലെത്തിയ അദ്ദേഹം വെളിപ്പെടുത്തി. നക്ഷത്രം മാത്രമായിരുന്നു മനസ്സില്‍. എന്നെങ്കിലും ഒരിക്കല്‍ ഈ കാര്‍ സ്വന്തമാക്കണമെന്ന് അന്ന് മനസ്സില്‍ കുറിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കാളവണ്ടിയിലും പിന്നീട് സൈക്കിളിലുമാണ് ദേവരാജനെന്ന കര്‍ഷകന്‍ ജീവിതത്തിന്റെ ഭൂരിഭാഗവും സഞ്ചരിച്ചത്.

33 ലക്ഷം രൂപയാണ് ബെന്‍സ് വാങ്ങുന്നതിനായി ദേവരാജന് ചിലവായത്. ഭാര്യയുടെ സ്‌നേഹവും പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് ഈ സ്വപ്‌നം സഫലമാക്കാന്‍ സാധിക്കുകയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേക്ക് മുറിച്ചാണ് ചെന്നൈയിലെ മെഴ്‌സീഡിയസ് ഡീലര്‍മാര്‍ ഈ സ്വപ്‌നനേട്ടത്തെ ആഘോഷിച്ചത്.

ബെന്‍സിന്റെ ബി200 സിഡിഐ യാണ് ദേവരാജന്‍ സ്വന്തമാക്കിയത്.മണിക്കൂറില്‍ 210 കിലോമീറ്ററാണ് കാറിന്റെ വേഗത.മുതിര്‍ന്നവര്‍ക്ക് സുഖമായിരുന്ന് യാത്ര ചെയ്യാന്‍ പാകത്തിലുള്ളതാണ് മെഴ്‌സീഡിയസിന്റെ ഉള്‍വശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT