നീര്‍ച്ചാലില്‍ വീണ കുട്ടിയാനയെ രക്ഷാസംഘം പുറത്തെടുക്കുന്നു എക്സ്
Life

അമ്മയ്‌ക്കൊപ്പം നടക്കുന്നതിനിടെ നീർച്ചാലിൽ വീണു; കുട്ടിയാനയെ പുറത്തെടുത്ത് രക്ഷാസേന, വൈറൽ വിഡിയോ

മുതുമല കടുവാ സങ്കേതത്തില്‍ നിന്നും ഹൃദയം തൊടുന്നൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മയ്‌ക്കൊപ്പമുള്ള സവാരിക്കിടെ നീര്‍ച്ചാലില്‍ അകപ്പെട്ട് കുട്ടിയാന. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് രക്ഷാസംഘം കുട്ടിയാനയെ പുറത്തെടുത്തത്. മുതുമല കടുവാ സങ്കേതത്തില്‍ നിന്നും ഹൃദയം തൊടുന്നൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കനത്ത മഴയെ തുടര്‍ന്ന് കാടിനുള്ളിലെ നീര്‍ച്ചാലില്‍ കുട്ടിയാന അകപ്പെട്ടു പോവുകയായിരുന്നു. പതിവ് പട്രോളിങ്ങിനിടെ മുതുമല ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് സംഘാം​ഗങ്ങളാണ് നീര്‍ച്ചാലില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനയെ കണ്ടെത്തിയത്. സമീപത്തായി അമ്മയാനയും നിലയുറപ്പിച്ചിരുന്നു.

ആറു പേരടങ്ങിയ രക്ഷാസംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. എക്‌സിലൂടെ സുപ്രിയ സാഹു ഐഎഎസ് പങ്കുവെച്ച വിഡിയോ നിരവധി മൃഗസ്‌നേഹികളുടെ മനം കവരുന്നതാണ്. കുട്ടിയാന അമ്മയുമായി ഒന്നിച്ചതിന്റെ ദൃശ്യങ്ങളും സുപ്രിയ സാഹു പങ്കുവെച്ചിട്ടുണ്ട്. ഇരുവരും സുരക്ഷിതരാണെന്നും കുട്ടിയാനയെ പുറത്തെടുക്കാന്‍ പ്രവര്‍ത്തിച്ചതിന് ഡിഡി എംടിആര്‍ വിദ്യയെയും സംഘത്തെയും അഭിനന്ദിക്കുന്നതായും സുപ്രിയ സാഹു കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി