വീഡിയോ ദൃശ്യം 
Life

വിവാഹച്ചടങ്ങിനിടെ ഉറങ്ങി വധു; വൈറല്‍ വീഡിയോ 

ചുറ്റും നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഇതു കാണുന്നുണ്ടെങ്കിലും വധുവിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം അതിമനോഹരമാക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. അതിനായി ആഴ്ചകളും മാസങ്ങളും നീണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നവരും ധാരാളം. ചിലര്‍ ആഴ്ചകള്‍ നീണ്ട വിവാഹാഘോഷങ്ങളം സംഘടിപ്പിക്കും. താലിക്കെട്ടാന്‍ മൂഹൂര്‍ത്തം നോക്കുന്നവരാണ് ഭൂരിഭാഗവും

വിവാഹദിനത്തിലും നിരവധി ചടങ്ങുകളുണ്ടാകും. രാത്രി ഏറെ വൈകി ആരംഭിച്ച് പുലര്‍ച്ചെ വരെ നീളുന്ന ചടങ്ങുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അത്തരത്തില്‍ ഒരു ചടങ്ങിലിരിക്കെ ക്ഷീണം മൂലം ഉറങ്ങിപ്പോയ വധുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.ഷിംലയിലെ ഒരു വിവാഹച്ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വധു തന്നെയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഇതാ ഉറക്കം തൂങ്ങുന്ന ഒരു വധു (അത് ഞാന്‍ തന്നെയാണ്). ഇപ്പോള്‍ സമയം രാവിലെ 6.30 കഴിഞ്ഞു. ചടങ്ങുകള്‍ തുടരുകയാണ്' എന്ന കുറിപ്പോടെയാണ് വധു വീഡിയോ പങ്കിട്ടത്. 

വധു മയങ്ങിയെങ്കിലും തൊട്ടടുത്ത് നില്‍ക്കുന്ന വരന്‍ വിവാഹ ആചാരങ്ങള്‍ തുടരുന്നുണ്ട്. ചുറ്റും നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഇതു കാണുന്നുണ്ടെങ്കിലും വധുവിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നില്ല.ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. വീഡിയോക്ക് താഴെയായി നിരവധി രസകരമായ കമന്റുകളുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT