Life

നിന്ന നില്‍പ്പില്‍ നിറം മാറിക്കളയും! ജെൻ സി ബന്ധങ്ങളെ വിശ്വസിക്കാമോ? എന്താണ് കമീലിയണിങ്

1995 മുതൽ 2009 വരെയുള്ള കാലയളവിനിടയിൽ ജനിച്ചവരാണ് ജെൻ സി.

സമകാലിക മലയാളം ഡെസ്ക്

സിറ്റുവേഷന്‍ഷിപ്പിനും ഗോസ്റ്റിങ്ങിനും ബെസ്റ്റിക്കുമൊക്കെ പിന്നാലെ ജെന്‍ സിക്കാരുടെ ഡേറ്റിങ് നിഘണ്ടുവില്‍ പുതിയ ഒരു പദം കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്, കമീലിയണിങ്. അതായത് ഓന്തിനെ പോലെ നിറം മാറുന്നവര്‍. 1995 മുതൽ 2009 വരെയുള്ള കാലയളവിനിടയിൽ ജനിച്ചവരാണ് ജെൻ സി. അതായത് ഇന്നത്തെ യുവതലമുറ.

എന്താണ് കമീലിയണിങ്

പങ്കാളിയുടെ അംഗീകാരവും ഇഷ്ടവും പിടിച്ചുപറ്റുന്നതിന് സ്വന്തം വ്യക്തിത്വം അടിമുടി മാറ്റാന്‍ യാതൊരു മടിയുമില്ലാത്തവരാണ് ഇക്കൂട്ടര്‍. ഓന്തിനെപ്പോലെ നിറം മാറ്റുന്ന പ്രകൃതം. സ്വന്തം വ്യക്തിത്വത്തില്‍ വെള്ളം ചേര്‍ത്ത് പങ്കാളികളുടെ താത്പര്യത്തിനൊത്ത് പോകാനുള്ള ശ്രമമാണിത്. എന്നാല്‍ സ്വന്തം വ്യക്തിത്വത്തെ മൂടി വെച്ചുകൊണ്ടുള്ള ഇത്തരം റിലേഷന്‍ഷിപ്പുകള്‍ അധികം വൈകാതെ തകരുകയാണ് പതിവ്.

ഒരുമിച്ചുള്ള ജീവിതത്തിലും ബന്ധത്തിലും അൽപമൊക്കെ വിട്ടുവീഴ്ചകൾ ചെയ്യുന്നത് പോസിറ്റിവ് ഫലങ്ങൾ നൽകുമെങ്കിലും ഒരു വ്യക്തി എങ്ങനെയാണോ അതേനിലയിൽ നിന്നും പൂർണമായി മാറുന്നത് സമ്മർദങ്ങൾക്കു വഴിവയ്ക്കും.

കമീലിയണിങ്ങിന് പിന്നിലെ മനഃശാസ്ത്രം

പങ്കാളികളുടെ അംഗീകാരം ലഭിക്കുന്നതിന് അവരുടെ തല്‍പര്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കുമനുസരിച്ച് മനഃപൂർവമോ അല്ലാതെയോ ഇത്തരത്തിൽ വ്യക്തിത്വം അടിമുടി മാറ്റുന്നവരുണ്ട്.

തിരസ്കരണ ഭയം വ്യക്തികളെ അവരുടെ യഥാർത്ഥ വികാരങ്ങളും ഇഷ്ടങ്ങളും മറച്ചുവെക്കാൻ പ്രേരിപ്പിക്കാം.

ആത്മവിശ്വാസക്കുറവ് സ്വയം നെഗറ്റീവ് വീക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

ചിലര്‍ ബന്ധങ്ങളിലെ സംഘര്‍ഷം ഒഴിവാക്കാന്‍ കമീലിയണിങ് ചെയ്യാറുണ്ട്. തന്‍റെ ആശയം കേള്‍ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് അറിഞ്ഞു കൊണ്ട് സംഘര്‍ഷം ഒഴിവാന്‍ ചിലര്‍ പങ്കാളിയുടെ താല്‍പര്യത്തിന് വഴങ്ങിക്കൊടുക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT