പുള്ളിപ്പുലികളെ നേരിട്ട് ഹണി ബാഡ്ജർ വീഡിയോ സ്ക്രീൻഷോട്ട്
Life

'വലിപ്പത്തില്‍ അല്ല കാര്യം', മൂന്ന് പുള്ളിപ്പുലികളെ ഒറ്റയ്ക്ക് നേരിട്ട് ഹണി ബാഡ്ജര്‍; ഒടുവില്‍- വീഡിയോ

വരണ്ട ഭൂപ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്തനികളായ ജീവികളാണ് ഹണി ബാഡ്ജറുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

രണ്ട ഭൂപ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്തനികളായ ജീവികളാണ് ഹണി ബാഡ്ജറുകള്‍. സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മൊറോക്കോയുടെ തെക്കു ഭാഗം തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാം. മഴ കൂടുതലുള്ള പ്രദേശങ്ങളില്‍ അപൂര്‍വമായേ ഇവ കാണപ്പെടാറുള്ളൂ. ഇപ്പോള്‍ മൂന്ന് പുള്ളിപ്പുലികളെ ധീരതയോട് കൂടി നേരിട്ട് വിജയിക്കുന്ന ഹണി ബാഡ്ജറിന്റെ ദൃശ്യമാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഹണി ബാഡ്ജറിനെ ഇരയാക്കാന്‍ പുള്ളിപ്പുലികള്‍ എല്ലാ തരത്തിലും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ പ്രത്യാക്രമണത്തിലൂടെ എല്ലാം ശ്രമങ്ങളെയും പരാജയപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. വലിപ്പത്തില്‍ അല്ല കാര്യം, പോരാട്ട വീര്യമാണ് പ്രധാനം എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ഒടുവില്‍ വിജയശ്രീലാളിതനായി ഹണി ബാഡ്ജര്‍ പുഴ കടന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാധാരണയായി ഹണി ബാഡ്ജറുകളെ വന്യജീവികളൊന്നും തന്നെ ആഹാരമാക്കാറില്ല. ഇവരുടെ ശരീരത്തിലെ കട്ടിയേറിയ ചര്‍മവും ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കുന്ന അതിരൂക്ഷമായ ഗന്ധമുള്ള സ്രവവുമാണ് ഇവയില്‍ നിന്ന് മറ്റ് ഇരപിടിയന്‍മാരായ ജീവികളെ അകറ്റുന്നത്. ചര്‍മം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാല്‍ മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്ന് അനായാസം രക്ഷപ്പെടാന്‍ ഇവയ്ക്ക് കഴിയാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT