യുവാക്കള്‍ തല്ലുകൂടുന്നതിന്റെ വിഡിയോ റീൽ ആക്കിയിട്ട് എയറിലായി യുവതി 
Life

വൈറൽ കണ്ടന്‍റ് കിട്ടിയാൽ വിടാൻ പറ്റുമോ! തല്ലുകൂടുന്നതിന്റെ വിഡിയോ റീൽ ആക്കി പോസ്റ്റ് ചെയ്തു, എയറിലായി യുവതി

പെൺകുട്ടിക്കെതിരെ വിഡിയോയ്ക്ക് താഴെ പ്രതിഷേധ കമന്റുമായി നിരവധി ആളുകളാണ് എത്തിയത്

അഞ്ജു സി വിനോദ്‌

തെരുവിൽ യുവാക്കൾ പരസ്പരം തല്ലു കൂടുന്നതിന്റെ വിഡിയോ റീലാക്കി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു എയറിലായി യുവതി. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. തെരുവിൽ യുവാക്കൾ തല്ലു കൂടുന്നതും ഇടയ്ക്ക് ഒരു യുവതി ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും കാണാം. ഇതിനിടെയാണ് മറ്റൊരു യുവതി ചിരിച്ച് ഉല്ലസിച്ചെത്തി തല്ലുകൂടുന്നത് കാണിച്ച് റീൽ ചിത്രീകരിക്കുന്നത്. പ്രദേശത്ത് ആളുകളുകളും ഇത് ചിരിച്ച് ആശ്വദിക്കുന്നത് വിഡിയോയിൽ കാണാം.

നിഖിൽ സൈനി എന്ന യുവാവ് എക്സിലൂടെ പങ്കുവെച്ച വിഡിയോ സോഷ്യൽമീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി ഷിംലയിലെ റിഡ്ജ് ഭീകരപ്രവർത്തനങ്ങളുടെ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ്. സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർ റീൽ ഉണ്ടാക്കുന്നതിന് ഇപ്പോൾ ഇവിടെ പിടിച്ചെടുത്തിരിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരം അസംബന്ധമായ വിഡിയോകൾ അവർ ദിവസവും ചിത്രീകരിക്കുന്നു. തല്ലു കൂടുന്നവരെ പിടിച്ചു മാറ്റുന്നതിന് പകരം അതും കണ്ടന്റ് ആക്കുകയാണ് ആ പെൺകുട്ടി ചെയ്യുന്നതെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് നിഖിൽ കുറിച്ചു. പെൺകുട്ടിക്കെതിരെ വിഡിയോയ്ക്ക് താഴെ പ്രതിഷേധ കമന്റുമായി നിരവധി ആളുകളാണ് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT