കുട്ടിയാനയെ രക്ഷപ്പെടുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എക്സ്
Life

മനം കവരും ആനക്കാഴ്ച; കുഞ്ഞിനെ രക്ഷിച്ച ഉദ്യോഗസ്ഥരോട് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറഞ്ഞ് അമ്മയാന, വിഡിയോ

ടൈഗര്‍ റിസര്‍വിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്ന് 48 കിലോമീറ്റര്‍ ആണ് കനാല്‍ ഒഴുകുന്നത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മനം കവരുന്നൊരു ആനക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അബദ്ധത്തില്‍ കനാലില്‍ വീണ കുഞ്ഞിനെ രക്ഷിച്ച് തിരികെ ഏല്‍പ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറയുന്ന അമ്മ ആന.

തമിഴ്‌നാട് അഡിഷ്ണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു എക്‌സില്‍ പങ്കുവെച്ച ഈ വിഡിയോ നിരവധി ആളുകളുടെ ഹൃദയം കീഴടക്കി. കോയമ്പത്തൂര്‍ പൊള്ളാച്ചിയിലെ അണ്ണാമലൈ ടൈഗര്‍ റിസര്‍വിലെ കനാലില്‍ അകപ്പെട്ട കുട്ടിയാനയെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്.

പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ മുതിര്‍ന്ന ആനയുടെ ചിന്നം വിളികേട്ടാണ് അവിടേക്കോടിയത്. ടൈഗര്‍ റിസര്‍വിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്ന് 48 കിലോമീറ്റര്‍ ആണ് കനാല്‍ ഒഴുകുന്നത്. തിരുപ്പതി ഡാമുമായി ബന്ധിക്കുന്ന കനാലിനിടെ 20 കിലോമീറ്റര്‍ വലിയ ടണല്‍ ആണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുക്കാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥന്‍ രാമസുബ്രമണ്യന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ ഫോറസ്റ്റ് സംഘത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു സുപ്രിയ സഹുവിന്റെ കുറിപ്പ്. കുട്ടിയാനയെ രക്ഷപ്പെടുത്തുന്നതും അമ്മ ആന നന്ദി സൂചകമായി തുമ്പിക്കൈ ഉയര്‍ത്തി ചിഹ്നം വിളിക്കുന്നതും വിഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT