പ്രതീകാത്മക ചിത്രം 
Life

കാമുകന് വേണ്ടി ഒറ്റ മാസം കൊണ്ട് കൂട്ടിയത് 35 കിലോ ഭാരം; ഒടുവിൽ 'തേപ്പ്'

ഒറ്റ മാസം കൊണ്ട് യുവതി കൂട്ടിയത് 35 കിലോ ഭാരം 

സമകാലിക മലയാളം ഡെസ്ക്

പ്രണയം പലരെയും അന്ധരാക്കാറുണ്ട്. അത്തരത്തിൽ കാമുകന്റെ വാക്ക് വിശ്വസിച്ച് സ്വന്തം ജീവിതം ഇല്ലാതാക്കിയ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുന്നത്. ചൈനയിൽ മോഡലായിരുന്ന സെങ് എന്ന യുവതി തന്റെ കാമുകന്റെ സന്തോഷത്തിന് 35 കിലോ ശരീരഭാരമാണ് ഒറ്റ മാസം കൊണ്ട് കൂട്ടിയത്.

മോഡലിങ് ഏജൻസിയുടെ ആവശ്യപ്രകാരം ശരീരഭാരം 50 കിലോ ആയിട്ടാണ് യുവതി നിലനിർത്തിയിരുന്നത്. എന്നാൽ കാമുകന് തടിച്ച പെൺകുട്ടിയെയാണ് ഇഷ്‌ടമെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. 

എന്നാൽ ശരീര ഭാരം കൂട്ടിയതോടെ യുവതിയുടെ ജോലി നഷ്‌ടമായി. കൂടാതെ നിരവധി ആരോ​ഗ്യ പ്രശ്‌നങ്ങളും പിടിമുറിക്കി. ഇതിലെല്ലാം രസം യുവതിയോട് ശരീരഭാരം കൂട്ടാൻ പറഞ്ഞ കാമുകൻ അവസാനം കാലു മാറി. സാമൂഹിക മാധ്യമത്തിലൂടെയാണ് സെങ് തന്റെ ദുരവസ്ഥ പങ്കുവെച്ചത്. കാമുകന്റെ ചാറ്റ് സഹിതമാണ് യുവതി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്‌‌തത്. തടി കൂടിയ ശേഷം തീരെ സ്ഥിരതയില്ല എന്നു പറഞ്ഞാണ് കാമുകൻ യുവതിയെ ഉപേക്ഷിക്കുന്നത്.

പിരിയുന്നതിൽ തനിക്ക് പ്രശ്‌നമില്ല എന്നാൽ വാ​ഗ്‌ദാനങ്ങൾ നൽകി വഞ്ചിക്കരുതെന്ന് യുവതി പറഞ്ഞു. യുവതിയുടെ അനുഭവകഥയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്. മറ്റൊരാൾക്ക് വേണ്ടി ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നായിരുന്നു ഒരാളുടെ കമന്റ്. യുവതിയോട് സഹതാപം പ്രകടിപ്പിച്ചും ചിലർ കമന്റ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT