Life

ഈ സൂര്യകാന്തി പൂവിൽ നിന്ന് തേൻ കുടിക്കുന്നത് ചിത്രശലഭമല്ല; സൂക്ഷിച്ച് നോക്കു (വീഡിയോ)

ഈ സൂര്യകാന്തി പൂവിൽ നിന്ന് തേൻ കുടിക്കുന്നത് ചിത്രശലഭമല്ല; സൂക്ഷിച്ച് നോക്കു 

സമകാലിക മലയാളം ഡെസ്ക്

രു സൂര്യകാന്തി പൂവിനു മുകളിലിരിക്കുന്ന ചിത്രശലഭം. സൂക്ഷിച്ചു നോക്കിയാൽ മനസിലാകും അതു വെറും പൂമ്പാറ്റയല്ലെന്ന്. അതിലൊരു യുവതിയുണ്ടെന്ന്. ഈ പെന്റിങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. 

ബോഡി പെയിന്റര്‍ ജോഹാനസ് സ്റ്റോട്ടറുടെ മനോഹരമായൊരു സൃഷ്ടിയാണിത്. മനുഷ്യരെത്തന്നെ മോഡലുകളാക്കി പ്രകൃതിയിലെ മറ്റെന്തെങ്കിലും വസ്തുക്കള്‍ക്ക് സമാനമായ രീതിയില്‍ പെയിന്റ് ചെയ്തു പോസ് ചെയ്യിക്കുന്ന കാര്യത്തില്‍ മുമ്പും പേരുകേട്ടയാളാണ് ജോഹാനസ്. ഒപ്റ്റിക്കല്‍ ഇല്യൂഷനു സമാനമായ പെയിന്റിങ്ങുകളാണ് ഇദ്ദേഹത്തിന്റെ ഏറെയും. 

നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുള്ള ഈ ഇറ്റാലിയന്‍ പെയിന്ററുടെ ഏറ്റവും പുതിയ സൃഷ്ടിയാണ് 'ദി ബട്ടര്‍ഫ്‌ളൈ' എന്ന പേരിലുള്ള ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം. തന്റെ ഇളയ പുത്രി ലിനിയയ്ക്കാണ് അദ്ദേഹം ഈ സൃഷ്ടി സമര്‍പ്പിക്കുന്നത്. 

ശരീരത്തില്‍ ചിത്രശലഭത്തിനു സമാനമായി പെയിന്റ് ചെയ്യുകയാണ് ആദ്യം.കൃത്യതയോടെയും സൂക്ഷ്മതയോടെയും ഒരിടത്തുപോലും പാളിച്ച വരാതെയാണ് ജൊഹാനസ് പെയിന്റ് ചെയ്യുന്നതെന്ന് ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്. ഒടുവില്‍ വലിയ സൂര്യകാന്തിപ്പൂവിനു മുകളില്‍ ചിത്രശലഭത്തെപ്പോലെ കിടക്കുന്നു. 

മുമ്പ് ഇത്തരത്തില്‍ രണ്ടു കിളികളുടെയും ആമയുടെയും മത്സ്യത്തിന്റെയും ഹൈ ഹീല്‍ ചെരിപ്പിന്റെയുമൊക്കെ പെയിന്റിങ്ങുകള്‍ ജീവനുള്ള മോഡലുകളെ ഉപയോഗിച്ച് ജൊഹാനസ് ചെയ്തിട്ടുണ്ട്. അതെല്ലാം വൻ ഹിറ്റുകളുമായിരുന്നു. ഇതുവരെ ചെയ്തവയില്‍ വച്ചേറ്റവും പ്രിയം ഈ ചിത്രശലഭം തന്നെയാണെന്നാണ് ജൊഹാനസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT