Life

ഒന്‍പതു വയസുകാരി വിഴുങ്ങിയ കാന്തം പുറത്തെടുത്തത് മറ്റൊരു കാന്തം ഉപയോഗിച്ച്; ഡോക്റ്റര്‍മാരുടെ ബുദ്ധി അപാരം തന്നെ!

വീട്ടില്‍ കളിക്കുന്നതിനിടയില്‍ ടോയ് മാഗ്നറ്റ് വിഴുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

മാംഗളൂര്‍; കാന്തം വിഴുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം എടുക്കാനാവാതെ ബുദ്ധിമുട്ടിയ ഒന്‍പതു വയസുകാരിയെ അസാധാരണ മാര്‍ഗത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് മാംഗളൂരുവിലെ കെഎംസി ആശുപത്രി. കുട്ടിയുടെ ശ്വാസനാളിയില്‍ കുടുങ്ങിയിരുന്ന കാന്തത്തെ മറ്റൊരു ശക്തമായ കാന്തം ഉപയോഗിച്ചാണ് ഡോക്റ്റര്‍മാര്‍ പുറത്തെടുത്തത്. 

വീട്ടില്‍ കളിക്കുന്നതിനിടയില്‍ ടോയ് മാഗ്നറ്റ് വിഴുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. കുട്ടിയുടെ ശ്വാസനാളിയില്‍ കെട്ടിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു കാന്തം. ഇതോടെ കാന്തം എങ്ങനെ പുറത്തെടുക്കും എന്ന ആശയക്കുഴപ്പത്തിലായി ഡോക്റ്റര്‍മാര്‍. എക്‌സറേയില്‍ നിന്ന് വലത്തെ ശ്വാസകോശത്തിന്റെ പ്രധാന ശ്വാസനാളികശാഖയില്‍ കുടുങ്ങി നില്‍ക്കുകയാണ് കാന്തം എന്ന് മനസിലായി.

കുട്ടിയെ ഉടനെ ഓപ്പറേഷന്‍ തീയെറ്ററിലേക്ക് മാറ്റി ബ്രോഞ്ചോസ്‌കോപ്പി നടത്താന്‍ പീഡിയാട്രിക് സര്‍ജനായ ഡോ. ജയതീര്‍ത്ഥ ജോഷി പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ നിന്ന് കാന്തം നീക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം ഫോര്‍സെപ്‌സ് ഉപയോഗിച്ച് നീക്കാന്‍ ശ്രമിച്ചാല്‍ കാന്തത്തിന്റെ പുറംഭാഗം മിനുസമുള്ളതിനാല്‍ വീണ്ടും താഴേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇത് ശ്വാസനാളി മുറിയാനും ചിലപ്പോള്‍ കാരണമായിരിക്കാം. തുടര്‍ന്നാണ് വലിയ കാന്തത്തെ ഇതിനായി ഉപയോഗിക്കാന്‍ ഡോക്റ്റര്‍മാര്‍ തീരുമാനിച്ചത്. കാന്തം ഉപയോഗിച്ച് ശ്വാസ നാളിയില്‍ നിന്ന് കാന്തം പുറത്തെടുത്തതിന് ശേഷം എളുപ്പത്തില്‍ നീക്കം ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT