Life

തണുത്തുറഞ്ഞ് ചൊവ്വയിലൊരു ഭീമന്‍ ഗര്‍ത്തം; ചുവപ്പന്‍ ഗ്രഹം ഇനിയും ഞെട്ടിച്ചേക്കാമെന്ന് ശാസ്ത്രലോകം

82 കിലമീറ്റര്‍ വീതിയുള്ള ഐസ് ഗര്‍ത്തത്തിന് 2 കിലോമീറ്റര്‍ ആഴമുണ്ടെന്നും ഇസ കണക്കുകൂട്ടുന്നു. സോവിയറ്റ് ബഹിരാകാശ സാങ്കേതിക വിദ്യയുടെ പിതാവായ കൊറോലേവിന്റെ പേരാണ് ഈ ഐസ് ഗര്‍ത്തത്തിന് നല്‍കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് തിരിച്ചറിഞ്ഞത് ശാസ്ത്ര ലോകത്തിന് നല്‍കിയ സന്തോഷം ചെറുതൊന്നും ആയിരുന്നില്ല. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തണുത്തുറഞ്ഞ ഗര്‍ത്തത്തിന്റെ ചിത്രം പുറത്ത് വിട്ടതോടെ ഗവേഷകര്‍ കൂടുതല്‍ പ്രതീക്ഷയിലാണ്. 82 കിലമീറ്റര്‍ വീതിയുള്ള ഐസ് ഗര്‍ത്തത്തിന് 2 കിലോമീറ്റര്‍ ആഴമുണ്ടെന്നും ഇസ കണക്കുകൂട്ടുന്നു. ചൊവ്വയുടെ വടക്ക് ഭാഗത്തെ താഴ്ന്ന പ്രദേശത്താണ് അഗ്നിപര്‍വ്വത സ്‌ഫോടനത്തിന് ശേഷം രൂപപ്പെടുന്നത് പോലുള്ള ഗര്‍ത്തവും അതിനുള്ളില്‍ ഐസും കണ്ടെത്തിയത്. ഇത് മഞ്ഞല്ലെന്നും ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സോവിയറ്റ് ബഹിരാകാശ
സാങ്കേതിക വിദ്യയുടെ പിതാവായ കൊറോലേവിന്റെ പേരാണ് ഈ ഐസ് ഗര്‍ത്തത്തിന് നല്‍കിയിരിക്കുന്നത്. 

കോള്‍ഡ് ട്രാപ്പെന്ന പ്രതിഭാസമാണ് കൊറോലേവിന്റെ രൂപീകരണത്തിന് പിന്നില്‍. ഐസിന് മീതെ കടന്നു പോകുന്ന വായു തണുത്തുറഞ്ഞ് അവിടെ തന്നെ പതിക്കുകയും ഒരു പാളിയായി രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് തുടര്‍ച്ചയായി നടന്നതിന്റെ ഫലമാണ് കൊറോലേവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. 

വായു ചൂടിനെ അധികം കടത്തി വിടാത്തതിനാല്‍ ഈ ഐസ് അങ്ങനെ തന്നെ നില്‍ക്കുമെന്നും ഇസ പറയുന്നു. 2003 ജൂണ്‍ രണ്ടിനാണ് മാര്‍സ് എക്‌സ്പ്രസ് മിഷന്‍ ഇസ വിക്ഷേപിച്ചത്. ആറ് മാസത്തിന് ശേഷം ചൊവ്വയിലെത്തിയ മിഷന്‍ ചൊവ്വാ പര്യവേഷണത്തില്‍ നിര്‍ണായകമാവുന്ന ചിത്രമാണ് ഇപ്പോള്‍ അയച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'