Life

ബഹിരാകാശ നിലയത്തെ ഫംഗസുകള്‍ തിന്നുതീര്‍ക്കുന്നു! ശാസ്ത്രജ്ഞരുടെ സുരക്ഷയ്ക്കു ഭീഷണി, ആശങ്ക

ഇവ സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കും ലോഹങ്ങളുമാണ് ഭക്ഷണമാക്കുന്നത്. ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.

Author : സമകാലിക മലയാളം ഡെസ്ക്


മോസ്‌കോ: ബഹിരാകാശ നിലയത്തില്‍  ശാസ്ത്രജ്ഞര്‍ കഴിയുന്നുണ്ടെന്ന് മാത്രമല്ലേ നമ്മുടെ അറിവ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്നും അല്‍പം കുഴപ്പം പിടിച്ച നിലയിലാണെന്നുമാണ്‌ റഷ്യന്‍ ശാസ്ത്രസംഘം പറയുന്നത്. നൂറോളം സൂക്ഷ്മജീവി വര്‍ഗ്ഗങ്ങള്‍ നിലയത്തെ ചുറ്റിപ്പറ്റി സ്ഥിരതാമസം തുടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ശാസ്ത്രജ്ഞനായ വാലറി ബോഗോമൊലവ്  വെളിപ്പെടുത്തി. 

 ഇവ സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കും ലോഹങ്ങളുമാണ് ഭക്ഷണമാക്കുന്നത്. ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ബഹിരാകാശ നിലയം ഈ കുഞ്ഞന്‍ ജീവികള്‍ ഒരറ്റത്ത് നിന്ന് തിന്ന് തുടങ്ങിയാല്‍ അതിലുള്ള ശാസ്ത്രജ്ഞന്‍മാരുടെ ജീവന്‍ അപകടത്തിലാകുമെന്നാണ് വസ്തുത. 

മൂന്ന് ബഹിരാകാശ ശാസ്ത്രജ്ഞരാണ് നിലയത്തിനുള്ളില്‍ ഇപ്പോള്‍ കഴിയുന്നത്.  മറ്റൊരു സംഘം അവിടേക്ക് എത്തുകയും അവര്‍ ഉടനെ തിരിച്ചെത്തുകയും ചെയ്യും. എന്നാല്‍ സൂക്ഷജീവികളുടെ സാന്നിധ്യം നിലയത്തില്‍ കഴിയുന്നവരുടെ പ്രതിരോധ ശേഷി നശിപ്പിക്കുമെന്നും അണുബാധയുണ്ടാക്കുമെന്നും ഡോക്ടര്‍മാരും പറയുന്നു. അടുത്ത സംഘത്തെ അയയ്ക്കുമ്പോഴെങ്കിലും ഇതിനെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകളും മറ്റും വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രസംഘം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT