Life

മുഖത്തും കഴുത്തിലും തുളച്ചു കയറിയ അമ്പുമായി ജീവിക്കുന്ന മാനുകള്‍; മനുഷ്യ ക്രൂരതയുടെ ഇരകളാണ് ഈ ജീവികള്‍

കുറ്റവാളികളെക്കുറിച്ച് സൂചന കൊടുക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് വന പാലകരും പൊലീസും അറിയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാനുകളുടെ ചിത്രം മനസാക്ഷിയുള്ള ആര്‍ക്കും കണ്ടുനില്‍ക്കാനാവില്ല. ശരീരത്തില്‍ മറുപുറം തുളച്ചു കൊണ്ട് കടന്നു പോയ അമ്പുമായി ജീവിക്കുന്ന മാനുകള്‍. മനുഷ്യന്മാരുടെ ക്രൂരതയ്ക്ക് ഉദാഹരണമായി പറയാന്‍ ഇതിലും മികച്ച ചിത്രമില്ല. യുഎസ് സ്റ്റേറ്റായ ഒറിഗോണിലെ കാട്ടിലാണ് മുഖത്തും കഴുത്തിലുമായി അമ്പ് തുളച്ചു കയറിയ നിലയില്‍ മാനുകളെ കണ്ടെത്തിയത്. 

എന്നാല്‍ ഇത് ചെയ്തവരെ എങ്ങനെയും അകത്താക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍. കുറ്റവാളികളെക്കുറിച്ച് സൂചന കൊടുക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് വന പാലകരും പൊലീസും അറിയിച്ചിരിക്കുന്നത്. എന്നാല്‍ അമ്പ് കൊണ്ടത് മാനുകളുടെ ജീവന് ഭീഷണിയായിട്ടില്ല. ഭക്ഷണം കഴിക്കാനും നടക്കാനും ഇവയ്ക്ക് കഴിയുന്നുണ്ട്. ഇവയുടെ ശരീരത്തില്‍ നിന്ന് അമ്പ് എടുത്തു കളയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ മാനുകളെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇതിന് തടസമാകുന്നത്. മാനുകളെ കണ്ടെത്തി മയക്കി അമ്പ് നീക്കം ചെയ്യാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍.

കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒന്നേകാല്‍ ലക്ഷത്തിന് മുകളിലാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പ് കൊണ്ടിട്ടുള്ള മാനുകളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍. എന്നാല്‍ വേട്ടക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള അമ്പ് അല്ല മാനിന്റെ ശരീരത്തില്‍ കാണുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം