Life

വരയാടുകളുടെ പ്രസവകാലം കഴിഞ്ഞു: ഇരവികുളം ദേശീയോദ്യാനത്തില്‍ ഇനി സഞ്ചാരികള്‍ക്ക് പ്രവേശിക്കാം

വരയാടുകള്‍ക്ക് പ്രജനനകാലത്തെ തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനം രണ്ടുമാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: വരയാടുകള്‍ക്ക് പ്രജനനകാലത്തെ തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനം രണ്ടുമാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. പ്രസവാവധി കഴിഞ്ഞതോടെ പാര്‍ക്ക് സഞ്ചാരികള്‍ക്ക് വേണ്ടി അധികൃതര്‍ തുറന്ന് കൊടുത്തിരിക്കുകയാണ്. വരയാടുകളുടെ പ്രസവകാലം കഴിഞ്ഞതോടെ തുറന്ന ഉദ്യാനത്തിലേക്ക് ഇന്നലെ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ഇത്തവണ നൂറിലധികം വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ടാകുമെന്നാണ് വന്യജീവി വകുപ്പിന്റെ നിഗമനം. എത്ര ആട്ടിന്‍കുട്ടികള്‍ പിറന്നു എന്നതിന്റെ കണക്കെടുപ്പ് രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കും. 

കഴിഞ്ഞ വര്‍ഷം 97 വരയാടുകളാണ് പിറന്നത്. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. വരയാടുകളുടെ കേന്ദ്രമായ രാജമലയില്‍ എല്ലാ വര്‍ഷവും പ്രജനനകാലത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്. ഏപ്രില്‍ ആദ്യം പാര്‍ക്ക് വീണ്ടും തുറക്കാറുണ്ടെങ്കിലും ഇത്തവണ പ്രജനനകാലം അവസാനിക്കാന്‍ സമയമെടുത്തതിനാല്‍ പാര്‍ക്ക് തുറക്കാനും വൈകുകയായിരുന്നു.

ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ഉദ്യാനത്തിലേക്ക് കയറാന്‍ പാസിനായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണിലെ വനം വകുപ്പ് ഓഫിസിലും ടിക്കറ്റ് കൗണ്ടറുകള്‍ തുറന്നിരുന്നു. പുലര്‍ച്ചെ ആദ്യമെത്തുന്നവര്‍ക്ക് 11 വരെ ടിക്കറ്റുകള്‍ ഇവിടെ നിന്ന് ലഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT