Life

വിവാഹിതനായ മകന്‍ മരിച്ചു: മരുമകളെ വിവാഹം കഴിപ്പിച്ചയച്ച്‌അമ്മായിയമ്മ

മധുവിധു തീരും മുന്‍പേ വിധവയായ മരുമകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് പ്രതിമ തിരിച്ചറിയുകയായിരുന്നു.  

സമകാലിക മലയാളം ഡെസ്ക്

മ്മായിയമ്മ-മരുമകള്‍ ബന്ധത്തെക്കുറിച്ച് ഏറെ നല്ല വാക്കുകളൊന്നും നമ്മള്‍ കേട്ട് പരിചയിച്ചട്ടില്ല. എന്നാല്‍ അതിനെയെല്ലാം പാടെ തിരുത്തിയെഴുതുന്ന ഒരു സംഭവമാണ് ഒഡിഷയില്‍ നടന്നത്. തന്റെ സ്വന്തം മകന്‍ അകാലത്തില്‍ മരിച്ചുപോയപ്പോള്‍ ഒറ്റക്കായ മരുമകള്‍ക്ക് കൂട്ടായി മറ്റൊരാളെ കണ്ടെത്തുകയാണ് സ്‌നേഹത്തിന്റെ പര്യായമായ ഈ സ്ത്രീ ചെയ്തത്.

ഒഡിഷ സ്വദേശിനിയായ പ്രതിമ ബെഹ്‌റയാണ് തന്റെ മരുമകള്‍ക്ക് പുതിയ വരനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചയയ്ച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലിലിയും പ്രതിമയുടെ ഇളയമകന്‍ രഷ്മിരഞ്ജനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഭരത്പുറിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് പ്രതിമയുടെ മകന്‍ മരണപ്പെട്ടു. 

മധുവിധു തീരും മുന്‍പേ വിധവയായ മരുമകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് പ്രതിമ തിരിച്ചറിയുകയായിരുന്നു.  എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ ദുഖിതയായി, ആരോടും മിണ്ടാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് ലിലി എത്തിയിരുന്നു. 

ഈ സമയത്ത് മരുമകളെ ജീവിതത്തെ കുറിച്ച് പറഞ്ഞുമനസിലാക്കുകയാണ് ഈ അമ്മ ആദ്യം ചെയ്തത്. പിന്നീട് ലിലിയുടെ സാഹചര്യം വെച്ച്, ഇനിയും വിവാഹിതയാകേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞ് മനസിലാക്കി. ലിലിക്ക് 20 വയസ് മാത്രമാണ് പ്രായം. ഒടുവില്‍ ലിലി പുനര്‍വിവാഹത്തിന് സമ്മതമറിയിക്കുകയായിരുന്നു. ഇതോടെ പ്രതിമ, തന്റെ സഹോദരന്റെ മകനെ തന്നെ ലിലിക്ക് വരനായി കണ്ടെത്തി.  

'എനിക്കറിയാം എന്റെ മകന്‍ തിരിച്ചുവരില്ലെന്ന്, ആ ശൂന്യത നികത്താനാവാത്തതാണ്. 20 വയസായ എന്റെ മകളുടെ ദുഖം കണ്ടു നില്‍ക്കാന്‍ എനിക്കാവില്ല. സന്തോഷപൂര്‍ണമായ ഒരു ജീവിതം നയിക്കുന്നതിന് അവള്‍ക്ക് എല്ലാ അവകാശവും ഉണ്ട്. അതുകൊണ്ട് മരുമകളെ വിവാഹം കഴിച്ചയക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.' എന്റെ മരുമകള്‍ എനിക്ക് മകള്‍ തന്നെയാണ്. അവള്‍ വിവാഹിതയായിരിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. അവളുടെ അമ്മയുടെ സ്ഥാനത്ത് നിന്ന് എല്ലാ കടമകളും ഞാന്‍ ചെയ്യും.'- പ്രതി വ്യക്തമാക്കി.

ഗ്രാമത്തിലെ ക്ഷേത്രസന്നിധിയില്‍ വെച്ചായിരുന്നു ലിലിയുടെ വിവാഹം നടത്തിയത്. ഗ്രാമവാസികളുള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്ത വിവാഹത്തില്‍ കന്യാദാനം നിര്‍വഹിച്ചത് പ്രതിമ തന്നെയാണ്. സന്‍ഗ്രാം ബെഹ്‌റയാണ് ലിലിയെ വിവാഹം കഴിച്ചത്.  

അമ്മായിയമ്മ മരുമകള്‍ ബന്ധത്തിന് മാത്രമല്ല, വിധവകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ കൂടിയാണ് പ്രതിമ ഈ വിവാഹത്തിലൂടചെ തിരുത്താന്‍ ശ്രമിക്കുന്നത്. അങ്കുള്‍ ജില്ലയിലെ ഗോബാര ഗ്രാമപഞ്ചായത്തിലെ മുന്‍പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രതിമ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT