Life

വെജിറ്റേറിയനാകണം, മദ്യപിക്കരുത്; അമ്മയ്ക്ക് അന്‍പതുകാരന്‍ വരനെ തേടി വിദ്യാര്‍ത്ഥിനി, വൈറല്‍

അമ്മമാര്‍ മക്കള്‍ക്ക് വിവാഹലോചനകള്‍ തേടി പരസ്യം നല്‍കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തയായി അമ്മയ്ക്ക് വേണ്ടി ഏറ്റവും മികച്ച വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആസ്ത.

സമകാലിക മലയാളം ഡെസ്ക്

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകന് വരനെ തേടി വിവാഹപരസ്യം നല്‍കിയതിന്റെ പേരില്‍ ഒരമ്മയും മകനും സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായിരുന്നു. ആ അമ്മയെ ആളുകള്‍ വാനോളം പുകഴ്ത്തി. ഇപ്പോഴിതാ മറ്റൊരു വ്യത്യസ്തമായ വിവാഹപരസ്യം കൂട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 

തന്റെ അമ്മയ്ക്ക് അനുയോജ്യനായ ഒരു വരനെ തേടുന്ന മകളുടെ പരസ്യമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിയമ വിദ്യാര്‍ഥിയായ ആസ്താ വര്‍മയാണ് തന്റെ അമ്മ്ക്ക് അനുയോജ്യനായ വരനെ തേടുന്നത്. അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ആസ്ത തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു പോസ്റ്റ് എഴുതുകയായിരുന്നു. തനിക്കൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകള്‍ പങ്കുവെച്ചിട്ടുണ്ട്.  

'50 വയസുള്ള ഒരു സുന്ദരനെ എന്റെ അമ്മയ്ക്കായി തിരയുന്നു. വെജിറ്റേറിയന്‍, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,'- ഇങ്ങനെയാണ് ആസ്തയുടെ ട്വീറ്റ്. ഈ ട്വീറ്റ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വലിയ ചര്‍ച്ചാ വിഷയമാണ്. ആസ്തയ്ക്കും അമ്മയ്ക്കും സ്‌നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. ഇതിന് താഴെ #groomhunting എന്ന ഹാഷ്ടാഗും ആസ്ത നല്‍കിയിരുന്നു.

അമ്മമാര്‍ മക്കള്‍ക്ക് വിവാഹലോചനകള്‍ തേടി പരസ്യം നല്‍കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തയായി അമ്മയ്ക്ക് വേണ്ടി ഏറ്റവും മികച്ച വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആസ്ത. ഒക്ടോബര്‍ 31ന് രാത്രി പങ്കുവെച്ച ട്വീറ്റില്‍ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT